ബാബരി മസ്ജിദ് തകര്‍ത്ത കേസ്: സുപ്രിംകോടതി റിപോര്‍ട്ട് തേടി
BY kasim kzm11 Sep 2018 1:41 AM GMT
kasim kzm11 Sep 2018 1:41 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ ഉള്‍പ്പെട്ട ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ 2019 ഏപ്രിലിനു മുമ്പായി എങ്ങനെ വിചാരണ പൂര്‍ത്തിയാക്കുമെന്നതില്‍ സുപ്രിംകോടതി റിപോര്‍ട്ട് തേടി. ലഖ്നോവിലെ വിചാരണക്കോടതി സെഷന് ജഡ്ജിയോടാണ് റിപോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചത്. മുദ്ര വച്ച കവറില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ജ .ആര് എഫ് നരിമാന്, ജ. ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി അടക്കം 13 പേര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നാണു സുപ്രിംകോടതി പുനസ്ഥാപിച്ചത്.
Next Story
RELATED STORIES
ജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT