ബാബരി മസ്ജിദ് കേസ് : അദ്വാനിയും ജോഷിയും ഉമാഭാരതിയും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി
BY ajay G.A.G7 Jun 2017 8:22 AM GMT
X
ajay G.A.G7 Jun 2017 8:22 AM GMT
ലഖ്നൗ : ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ലഖ്നൗവിലെ സിബിഐ കോടതി നിര്‍ദേശിച്ചു. സ്പെഷ്യല്‍ സിബിഐ ജഡ്ജി എസ് കെ യാദവിന്റേതാണ് നടപടി. പ്രായം കണക്കിലെടുത്ത് ദിവസേന വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്രകള്‍ നടത്തേണ്ടതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉമാ ഭാരതിയും അപേക്ഷിച്ചിരുന്നു. എപ്പോള്‍ വിളിച്ചാലും കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ മൂന്നുപേരുടേയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികള്‍ക്കെതിരെ കഴിഞ്ഞാഴ്ച കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT