ബാബരി കേസ് അനന്തമായി നീട്ടിക്കൊണ്ട് പോവരുത്: സമസ്ത

കോഴിക്കോട്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവാനുള്ള ബാഹ്യശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് ജുഡീഷ്യറി വഴങ്ങരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ദ്വിദിന പണ്ഡിത ക്യാംപ് അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.  ബാബരി മസ്ജിദിനു മേല്‍ മുസ്‌ലിംകള്‍ക്കുള്ള അധികാരാവകാശങ്ങള്‍ വകവച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേസില്‍ അനാവശ്യമായി ഇടപെട്ട് വര്‍ഗീയവും രാഷ്ട്രീയവുമായ അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളില്‍ വീണുപോവാതിരിക്കാനുള്ള ജാഗ്രത എല്ലാവര്‍ക്കുമുണ്ടാവണം. ബാബരി വിഷയം ഇന്ത്യയിലെ രണ്ടു പ്രബല സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി പരിമിതപ്പെടുത്തി വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണമെന്നും പ്രമേയം പറഞ്ഞു.
Next Story

RELATED STORIES

Share it