ബാബരിദിനം: ജില്ലയില്‍ കനത്ത സുരക്ഷ
BY kasim kzm6 Dec 2017 4:00 AM GMT
kasim kzm6 Dec 2017 4:00 AM GMT
കാസര്‍കോട്: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം ദുരന്തവാര്‍ഷികത്തില്‍ വിവിധ രാഷ്ട്രീയ-മത സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തേ തുടര്‍ന്ന് ജില്ലയിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.
മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുമെന്ന ഭരണകൂടങ്ങളുടെ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് മതേതര സംരക്ഷണത്തിനായാണ് എല്‍ഡിഎഫ്, യുഡിഎഫ്, മുസ്ലം ലീഗ്, എസ്ഡിപിഐ, ഐഎന്‍എല്‍ തുടങ്ങിയ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്.
ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടി, പെര്‍ള ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് നേരേ കല്ലേറുണ്ടാവുന്ന സ്ഥലങ്ങളില്‍ പോലിസിന്റെ സാന്നിധ്യമുണ്ട്. മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, ആരിക്കാടി, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, എരിയാല്‍, ചെളിയങ്കോട്, മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍, കറന്തക്കാട്, അണങ്കൂര്‍, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളില്‍ പോലിസ് റോന്ത് ചുറ്റുന്നുണ്ട്.
പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വര്‍ഗീയ പ്രചാരണങ്ങളും പോസ്റ്റുകളും ഇടുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുമെന്ന ഭരണകൂടങ്ങളുടെ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് മതേതര സംരക്ഷണത്തിനായാണ് എല്‍ഡിഎഫ്, യുഡിഎഫ്, മുസ്ലം ലീഗ്, എസ്ഡിപിഐ, ഐഎന്‍എല്‍ തുടങ്ങിയ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്.
ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടി, പെര്‍ള ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് നേരേ കല്ലേറുണ്ടാവുന്ന സ്ഥലങ്ങളില്‍ പോലിസിന്റെ സാന്നിധ്യമുണ്ട്. മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, ആരിക്കാടി, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, എരിയാല്‍, ചെളിയങ്കോട്, മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍, കറന്തക്കാട്, അണങ്കൂര്‍, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളില്‍ പോലിസ് റോന്ത് ചുറ്റുന്നുണ്ട്.
പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വര്‍ഗീയ പ്രചാരണങ്ങളും പോസ്റ്റുകളും ഇടുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT