Most commented

ബാംഗ്ലൂര്‍ സ്‌ഫോടനം; ഒമ്പതു കേസുകളിലും ഒറ്റ വിചാരണ പോരേയെന്ന് സുപ്രിംകോടതി

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പതു കേസി ലെയും പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ ഒറ്റവിചാരണ നടത്തിക്കൂടേയെന്ന് സുപ്രിംകോടതി. കേസ് നടപടികള്‍ വേഗത്തിലാക്കാനായി സ്‌ഫോടനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഒന്നിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോ ടതി.ഹരജിയില്‍ വിശദീകരണം നല്‍കാന്‍  കര്‍ണാടക സര്‍ക്കാരിനോടും മഅ്ദനിയോടും ജസ്റ്റിസുമാരായ ജെ ചെലമേശ്വറും എ എം സപ്രയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നും വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസിന്റെ സ്വഭാവം പരിശോധിക്കേണ്ടതും കേസുകള്‍ ഒരുമിച്ചു പരിഗണിക്കണമോയെന്നു കണ്ടെത്തേണ്ടതും വിചാരണ കോടതിയാണെും അതിനാല്‍ പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യം വിചാരണക്കോടതിയിലാണ് ഉ—ന്നയിക്കേണ്ടതെന്നുമുള്ള നിലപാടാണ് കര്‍ണാടക സ്വീകരിച്ചത്. എന്നാല്‍ ആ വാദം തള്ളിയ കോടതി, ഒമ്പതു കേസിലെ പ്രതികളും സാക്ഷികളും എല്ലാം ഒന്നാണൊയെന്ന് പരിശോധിച്ച് അറിയിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബാംഗ്ലൂര്‍ നഗരത്തില്‍ നടന്ന വ്യത്യസ്ത സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകളാണ് വിചാരണക്കോടതിക്കു മുമ്പാകെയുള്ളത്. ഇതിലെ പ്രതികളും സാക്ഷികളും തെളിവുകളുമെല്ലാം ഒന്നുതന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇവ ഒന്നിച്ചാക്കിയില്ലെങ്കില്‍ വിചാരണ നടപടികളില്‍ അനാവശ്യമായ കാലതാമസമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഹാരിസ് ബീരാന്‍ മുഖേന മഅ്ദനി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഒമ്പതു കേസിലായി 90 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ഇവരെ ഓരോരുത്തരെയും ഓരോ കേസിലും വെവ്വേറെ വിസ്തരിക്കുമ്പോള്‍ ആകെ 800 സാക്ഷിവിസ്താരങ്ങള്‍ ആവശ്യമായി വരും. ഇതു വിചാരണ നടപടികള്‍ അനാവശ്യമായി വൈകിപ്പിക്കുകയേയുള്ളൂവെന്നു ചൂണ്ടിക്കാട്ടിയ ഹരജി, വിചാരണ നടപടികള്‍ എന്നു പൂര്‍ത്തിയാവുമെന്ന് കര്‍ണാടക സര്‍ക്കാരും വിചാരണക്കോടതിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it