വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി: ബസ് സമരം പിന്‍വലിച്ചു
BY sruthi srt20 Feb 2018 4:33 AM GMT
X
sruthi srt20 Feb 2018 4:33 AM GMT
തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
സമരം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി പണിമുടക്കുന്ന ബസ്സുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയതോടെ തിരുവനന്തപുരം അടക്കം പല സ്ഥലങ്ങളിലും സ്വകാര്യ ബസ്സുകള്‍ ഇന്നലെ തന്നെ നിരത്തിലിറങ്ങി. നിരക്കുവര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബസ്സുടമകള്‍ ഇന്നലെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരവും തുടങ്ങിയില്ല.
പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവാനായിരുന്നു സര്‍ക്കാര്‍ നീക്കം. ആര്‍ടിഒമാരാണ് ബസ്സുടമകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, ബസ് സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യന്, മിസ്ഹബ് കീഴരിയൂര്‍ എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.
സമരം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി പണിമുടക്കുന്ന ബസ്സുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയതോടെ തിരുവനന്തപുരം അടക്കം പല സ്ഥലങ്ങളിലും സ്വകാര്യ ബസ്സുകള്‍ ഇന്നലെ തന്നെ നിരത്തിലിറങ്ങി. നിരക്കുവര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബസ്സുടമകള്‍ ഇന്നലെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരവും തുടങ്ങിയില്ല.
പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവാനായിരുന്നു സര്‍ക്കാര്‍ നീക്കം. ആര്‍ടിഒമാരാണ് ബസ്സുടമകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, ബസ് സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യന്, മിസ്ഹബ് കീഴരിയൂര്‍ എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT