kozhikode local

ബസ്സിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം : വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദനം



മുക്കം: ബസിന് കടന്ന് പോകാന്‍ വഴി നല്‍കിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. മുക്കം-കൂളിമാട്-കോഴിക്കോട് റൂട്ടിലോടുന്ന ഗ്യാലക്‌സി ബസിലെ ജീവനക്കാരാണ് തിരുവമ്പാടി ഗവ. ഐടിഐയിലെ ഒന്നാംവര്‍ഷ ഇലക്ട്രീഷ്യന്‍ വിദ്യാര്‍ഥികളായ അതുല്‍ ദാസി (19) നെയും വിപിന്‍ ദാസി— (19) നെയും ക്രൂരമായി മര്‍ദ്ദിച്ചത്. പുറത്തും നെഞ്ചിലും സാരമായി പരിക്കേറ്റ ഇവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം നാലിന് മണാശ്ശേരി ഗവ. യുപി സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നടുറോഡില്‍ പ്രവര്‍ത്തനരഹിതമായി. ഇവര്‍ക്ക് തൊട്ടു പിന്നിലായിരുന്നു ഗ്യാലക്‌സി ബസ് സഞ്ചരിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പെട്രോള്‍ തീര്‍ന്ന ബൈക്ക് തള്ളി നീക്കുന്നതിനിടെ ബസ്സിന്റെ ക്ലീനര്‍ ഇറങ്ങി വന്ന് മുഖത്ത് അടിക്കുകയായിരുന്നു. ഇത്തേുടര്‍ന്ന് വിദ്യാര്‍ഥികളും ക്ലീനറും തമ്മില്‍ വാക്കേറ്റമായി. ഇത് കണ്ട ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ചെക്കറും ഓടിവന്ന് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജാക്കി ലിവറുകൊണ്ടേറ്റ അടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പുറത്തും നെഞ്ചിലും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുന്നതിനിടെ അതുവഴി പോയ കുന്ദമംഗലം എസ് ഐ ഇടപ്പെട്ടാണ് തങ്ങളെ രക്ഷിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വെസ്റ്റ് മണാശ്ശേരി മനത്താനത്തു വിപിന്‍ ദാസിന് കൈവിരലിനും പുറത്തുമാണ് പരിക്ക്. പാരികത്തൊടികയില്‍ അതുല്‍ ദാസിന് നെഞ്ചിലും  മുഖത്തും പുറത്തും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാര്‍ക്കെതിരേ മുക്കം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it