Flash News

ബലാല്‍സംഗത്തിനിരയാക്കിയ ഭാര്യയില്‍നിന്ന് വിവാഹമോചനം തേടി യുവാവ്‌



വാഷിങ്ടണ്‍: 12ാം വയസ്സില്‍ ബലാല്‍സംഗത്തിനിരയാക്കിയതിനു ജയില്‍ശിക്ഷ അനുഭവിച്ച ഭാര്യയില്‍നിന്നു വിവാഹ മോചനം തേടി യുവാവ്. 33 വയസ്സുള്ള വിലി  ഫുവാലൗവാണ് തന്റെ മുന്‍ അധ്യാപികയും 55 കാരിയുമായ  മേരി കേ ലെറ്റൗര്‍ന്യൂവുമായുള്ള 12 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതിന് കോടതിയെ സമീപിച്ചത്. നാലു കുട്ടികളുടെ മാതാവായിരുന്ന ലെറ്റൗര്‍ന്യൂവിന് 34ാം വയസ്സുള്ളപ്പോഴാണ്് ഫുവാലൗ വിവാഹം കഴിക്കുന്നത്.ഭര്‍ത്താവ് സ്റ്റീവ് ലെറ്റൗര്‍ന്യൂവും നാല് കുട്ടികളുമായി കഴിയുന്നതിനിടെയാണ് വാഷിങ്ടണിലെ സ്‌കൂള്‍ അധ്യാപികയായിരുന്ന മേരി കേ ലെറ്റൗര്‍ന്യൂ 12കാരനായ തന്റെ വിദ്യാര്‍ഥി വിലി ഫുവാലൗയുമായി പ്രണയത്തിലാവുന്നത്. 12കാരനെ ബലാല്‍സംഗം ചെയ്തതിന് കോടതി ഇവരെ ആറു മാസം തടവിന് ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു പിന്നാലെ ഇരുവരും വീണ്ടും പിടിക്കപ്പെട്ടതോടെ കോടതി ലെറ്റൗര്‍ന്യൂവിനെ ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചു. ജയിലില്‍നിന്നിറങ്ങിയ ഇവര്‍ 2005ലാണ് തന്നെക്കാള്‍ 12 വയസ്സ് കുറഞ്ഞ ഫുവാലൗവിനെ രഹസ്യമായി വിവാഹം കഴിച്ചത്. ഫുവാലൗ മെയ് 9ന് വിവാഹമോചന ഹരജി സമര്‍പ്പിച്ചെന്ന് കിങ് കൗണ്ടി സുപ്പീരിയര്‍ കോടതിയുടെ വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. വേര്‍പിരിയാനുള്ള കാരണമൊന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ചയായിരുന്നു ഈ വിവാദ ദമ്പതികള്‍ തങ്ങളുടെ 12ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഫുവാലൗ ഹോം ആന്റ് ഗാര്‍ഡന്‍ സെന്ററിലും ലെറ്റൗര്‍ന്യൂ നിയമ സഹായിയുമായി ജോലി ചെയ്തുവരുകയാണ്.
Next Story

RELATED STORIES

Share it