ernakulam local

ബംഗാളി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; പിതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: 12 വയസ്സുള്ള ബംഗാളി പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തോളം ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളായ മാര്‍ട്ടിന്‍ ഉറാവു(32), രാമന്‍ റോയ് എന്ന ബാബു(27)എന്നിവരെയാണ് ആലുവ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി ബി വിജയനും സംഘവും ആലുവ മാര്‍ക്കറ്റ് പരിസരത്തുനിന്നും അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവായ ഒന്നാം പ്രതി പത്തുവര്‍ഷം മുമ്പ് കേരളത്തില്‍വന്നതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭാര്യയും രണ്ടു പെണ്‍മക്കളുമായി ആലുവ കുഞ്ഞുണ്ണിക്കരയില്‍ പലയിടങ്ങളിലായി വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കുഞ്ഞുണ്ണിക്കര സ്വദേശിയുടെ വാടകയ്‌ക്കെടുത്ത വീട്ടില്‍വച്ചാണ് മൂത്തപെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ അമ്മ ഉറങ്ങിക്കഴിയുമ്പോള്‍ പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയിരുന്നത്. വിവരം പുറത്തുപറഞ്ഞാ ല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. പിതാവിന്റെ സുഹൃത്തുക്കളും ബംഗാള്‍ സ്വദേശികളായ രണ്ടുപേരും പെണ്‍കുട്ടിയെ മുമ്പ് പീഡിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂള്‍ അധികൃതര്‍ മുന്‍കയ്യെടുത്ത് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ആലുവ സ്വദേശിയുടെ പലചരക്കു കടയിലെ പണിക്കാരാണ് പ്രതികളെല്ലാം.
ഒന്നാം പ്രതി താമസിച്ചിരുന്ന വാടകവീടിന്റെ മറ്റു മുറികളിലാണ് രണ്ടും മൂന്നും പ്രതികളും താമസിച്ചിരുന്നത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ ഫൈസല്‍, വനിത പോലിസ് ഷൈജ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
Next Story

RELATED STORIES

Share it