ഫ്രഞ്ച് ഓപണ്‍: വാവ്റിന്‍ക, മുഗുറുസ മുന്നോട്ട്
BY Sumeera SMR26 May 2016 3:12 AM GMT
Sumeera SMR26 May 2016 3:12 AM GMT
പാരിസ്: നിലവിലെ പുരുഷ വിഭാഗം ചാംപ്യനായ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിന്‍ക ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടിലേക്കു മുന്നേറി. വനിതാ സിംഗിള്‍സില്‍ നാലാം സീഡായ സ്പെയിനിന്റെ ഗബ്രീന്‍ മുഗുറുസ, ആറാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്, 10ാം സീഡ് ചെക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ എന്നിവരും മൂന്നാംറൗണ്ടിലെത്തി.
നിലവിലെ ജേതാവും ലോക ഒന്നാംറാങ്കുകാരിയുമായ അമേരിക്കയുടെ സെറീന വില്യംസ് അനായാസ ജയത്തോടെ രണ്ടാംറൗണ്ടില്‍ ഇടംപിടിച്ചു.
ജപ്പാന്റെ തറോ ഡാനിയേലിനെയാണ് ഇന്നലെ നടന്ന രണ്ടാംറൗണ്ടില്‍ വാവ്റിന്‍ക നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. ഒന്നാംസെറ്റ് ടൈബ്രേക്കറിലേക്കു നീണ്ടെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളും സ്വിസ് താരം അനായാസം വരുതിയിലാക്കി. 7-6, 6-3, 6-4 എന്ന സ്കോറിനാണ് വാവ്റിന്‍ക വെന്നിക്കൊടി പാറിച്ചത്. നേരത്തേ ആദ്യറൗണ്ടില്‍ ലൂക്കാസ് റൊസോളിനെതിരേ അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ വാവ്റിന്‍ക മറികടക്കുകയായിരുന്നു.
പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടിലെ മറ്റൊരു മല്‍സരത്തി ല്‍ അഞ്ചാം സീഡായ ജപ്പാന്റെ കെയ് നിഷികോരി 6-3, 6-3, 6-3നു റഷ്യയുടെ ആന്‍ഡ്രി കുസ്നെറ്റോസിനെ പരാജയപ്പെടുത്തി.
വനിതകളില്‍ ഫ്രാന്‍സിന്റെ മിര്തില്ലെ ജോര്ജസിനെയാണ് മുഗുറുസ നേരിട്ടുള്ള സെറ്റുകള്‍ക്കു നിഷ്പ്രഭയാക്കിയത്. സ്കോര്‍: 6-2, 6-0. ഹാലെപ് കസാക്കിസ്താന്റെ സറീന ദിയാസിനെ 7-6, 6-2നും ക്വിറ്റോവ ചൈനീസ് തായ്പേയിയുടെ സു വെയ സിയെയെ 6-4, 6-1നും കെട്ടുകെട്ടിക്കുകയായിരുന്നു.
സ്ലൊവാക്യയുടെ മഗ്ദലേന റിബരിക്കോവയെ സെറീന 6-2, 6-0നാണ് തുരത്തിയത്.
നിലവിലെ ജേതാവും ലോക ഒന്നാംറാങ്കുകാരിയുമായ അമേരിക്കയുടെ സെറീന വില്യംസ് അനായാസ ജയത്തോടെ രണ്ടാംറൗണ്ടില്‍ ഇടംപിടിച്ചു.
ജപ്പാന്റെ തറോ ഡാനിയേലിനെയാണ് ഇന്നലെ നടന്ന രണ്ടാംറൗണ്ടില്‍ വാവ്റിന്‍ക നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. ഒന്നാംസെറ്റ് ടൈബ്രേക്കറിലേക്കു നീണ്ടെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളും സ്വിസ് താരം അനായാസം വരുതിയിലാക്കി. 7-6, 6-3, 6-4 എന്ന സ്കോറിനാണ് വാവ്റിന്‍ക വെന്നിക്കൊടി പാറിച്ചത്. നേരത്തേ ആദ്യറൗണ്ടില്‍ ലൂക്കാസ് റൊസോളിനെതിരേ അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ വാവ്റിന്‍ക മറികടക്കുകയായിരുന്നു.
പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടിലെ മറ്റൊരു മല്‍സരത്തി ല്‍ അഞ്ചാം സീഡായ ജപ്പാന്റെ കെയ് നിഷികോരി 6-3, 6-3, 6-3നു റഷ്യയുടെ ആന്‍ഡ്രി കുസ്നെറ്റോസിനെ പരാജയപ്പെടുത്തി.
വനിതകളില്‍ ഫ്രാന്‍സിന്റെ മിര്തില്ലെ ജോര്ജസിനെയാണ് മുഗുറുസ നേരിട്ടുള്ള സെറ്റുകള്‍ക്കു നിഷ്പ്രഭയാക്കിയത്. സ്കോര്‍: 6-2, 6-0. ഹാലെപ് കസാക്കിസ്താന്റെ സറീന ദിയാസിനെ 7-6, 6-2നും ക്വിറ്റോവ ചൈനീസ് തായ്പേയിയുടെ സു വെയ സിയെയെ 6-4, 6-1നും കെട്ടുകെട്ടിക്കുകയായിരുന്നു.
സ്ലൊവാക്യയുടെ മഗ്ദലേന റിബരിക്കോവയെ സെറീന 6-2, 6-0നാണ് തുരത്തിയത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT