ഫ്രഞ്ച് ഓപണ്‍: ജോകോവിച്ച്-മുറേ ഫൈനല്‍
BY Sumeera SMR4 Jun 2016 3:53 AM GMT
Sumeera SMR4 Jun 2016 3:53 AM GMT
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സിംഗിള്‍സ് ഫൈനലില്‍ പുരുഷ വിഭാഗത്തില്‍ നൊവാക് ജോകോവിച്ച് ആന്‍ഡി മുറേയെയും വനിത വിഭാഗത്തില്‍ നിലവിലെ ജേതാവായ സെറീന വില്യംസ് ഗബ്രീന്‍ മുഗുറുസയെയും നേരിടും.
ഫ്രഞ്ച് ഓപണില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ജോകോവിച്ചും മുറേയും പോരടിക്കാനൊരുങ്ങുന്നത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരമായ ജോകോവിച്ച് ഓസ്ട്രിയയുടെ ഡൊമിനിക് തെയിമിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-1, 6-4. നാലാം തവണയാണ് ജോകോവിച്ച് ഫ്രഞ്ച് ഓപണിന്റെ ഫൈനലിലെത്തുന്നത്.
എന്നാല്‍, ലോക രണ്ടാം നമ്പറായ ബ്രിട്ടന്റ മുറേ നിലവിലെ ചാംപ്യനും മൂന്നാം സീഡുമായ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിന്‍കയെ വീഴ്ത്തുകയായിരുന്നു. നാല് സെറ്റുകള്‍ക്കൊടുവിലാണ് മുറേയുടെ ജയം. സ്കോര്‍: 6-4, 6-2, 4-6, 6-2. ആദ്യമായാണ് മുറേ ഫ്രഞ്ച് ഓപണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
വനിതകളില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പറായ സെറീന ഹോളണ്ടിന്റെ കിക്കി ബെര്‍ട്ടെന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. സ്കോര്‍: 7-6, 6-4.
ആസ്ത്രേലിയയുടെ സാമന്ത സ്റ്റോസറിനെതിരേയായിരുന്നു സ്പാനിഷ് താരമായ മുഗുറുസയുടെ ജയം. സ്കോര്‍: 6-2, 6-4.
അതേസമയം, മിക്സഡ് ഡബിള്‍സില്‍ കിരീടം ഇന്ത്യയിലേക്കെന്ന് ഉറപ്പായി. ഫൈനലില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് ജോടി സാനിയ മിര്‍സ-ഇവാന് ദോഡിങ് സഖ്യത്തെ നേരിടും.
ഫ്രഞ്ച് ഓപണില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ജോകോവിച്ചും മുറേയും പോരടിക്കാനൊരുങ്ങുന്നത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരമായ ജോകോവിച്ച് ഓസ്ട്രിയയുടെ ഡൊമിനിക് തെയിമിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-1, 6-4. നാലാം തവണയാണ് ജോകോവിച്ച് ഫ്രഞ്ച് ഓപണിന്റെ ഫൈനലിലെത്തുന്നത്.
എന്നാല്‍, ലോക രണ്ടാം നമ്പറായ ബ്രിട്ടന്റ മുറേ നിലവിലെ ചാംപ്യനും മൂന്നാം സീഡുമായ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിന്‍കയെ വീഴ്ത്തുകയായിരുന്നു. നാല് സെറ്റുകള്‍ക്കൊടുവിലാണ് മുറേയുടെ ജയം. സ്കോര്‍: 6-4, 6-2, 4-6, 6-2. ആദ്യമായാണ് മുറേ ഫ്രഞ്ച് ഓപണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
വനിതകളില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പറായ സെറീന ഹോളണ്ടിന്റെ കിക്കി ബെര്‍ട്ടെന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. സ്കോര്‍: 7-6, 6-4.
ആസ്ത്രേലിയയുടെ സാമന്ത സ്റ്റോസറിനെതിരേയായിരുന്നു സ്പാനിഷ് താരമായ മുഗുറുസയുടെ ജയം. സ്കോര്‍: 6-2, 6-4.
അതേസമയം, മിക്സഡ് ഡബിള്‍സില്‍ കിരീടം ഇന്ത്യയിലേക്കെന്ന് ഉറപ്പായി. ഫൈനലില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് ജോടി സാനിയ മിര്‍സ-ഇവാന് ദോഡിങ് സഖ്യത്തെ നേരിടും.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT