Flash News

ഫ്രഞ്ച് ഓപണ്‍ അവസാനത്തിലേക്ക് : മുറെയും വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍



പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് പുരുഷ വിഭാഗം സിംഗിള്‍സില്‍ സൂപ്പര്‍ താരം ആന്‍ഡി  മുറെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ലോക മൂന്നാം നമ്പര്‍ താരം സ്റ്റാന്‍ വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റഷ്യയുടെ ലോക 53ാം നമ്പര്‍ താരം കാരേന്‍ കച്ചനോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രിട്ടന്റെ മുറെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയതെങ്കില്‍ ഫ്രാന്‍സിന്റെ ജീല്‍ മോന്‍ഫില്‍സിനെതിരേ മൂന്ന് സെറ്റും സ്വന്തമാക്കിയാണ് വാവ്‌റിങ്കയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.ജപ്പാന്റെ ഒന്‍പതാം നമ്പര്‍ താരം നിഷ്‌കോറിയാണ് ക്വാര്‍ട്ടറില്‍ മുറെയുടെ എതിരാളി. മാരിന്‍ കിലിക്കിനേ വാവ്‌റിങ്ക ക്വാര്‍ട്ടറില്‍ നേരിടും. ലോക എട്ടാം നമ്പര്‍ താരമാണ് മാരിന്‍. സ്പാനിഷ് താരം ഫെര്‍നാന്‍ഡോ വേര്‍ഡാസ്‌കോയ്‌ക്കെതിരേ 3-1 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി ജപ്പാന്റെ നിഷികോറി ജയം നേടി. സൗത്ത് ആഫ്രിക്കയുടെ ആന്‍ഡേഴ്‌സണ്‍ കേവ് ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച മല്‍സരത്തില്‍ മുന്‍തൂക്കം നേടിയ ക്രൊയേഷ്യയുടെ മാരിന്‍ കിലിക് അവസാന എട്ടില്‍ പ്രവേശിച്ചു.വനിതാ സിംഗിള്‍സില്‍ റോമെനിയയുടെ ഹലിപ് സിമോന സ്‌പെയിന്റെ സ്വാരസ് നവോറോയെ 2-0 എന്ന സെറ്റിനും പെട്രാ മാര്‍ട്ടികിനെ ഉക്രെയിന്റെ സ്വിറ്റോളിനയുടെ 2-1 എന്ന സെറ്റിനും പരാജയപ്പെടുത്തി.
Next Story

RELATED STORIES

Share it