Flash News

ഫൈനലിനിടെ ഗ്രൗണ്ടില്‍ ഓടിക്കയറി; പുസി റയറ്റ് അംഗങ്ങള്‍ക്ക് തടവും വിലക്കും

ഫൈനലിനിടെ ഗ്രൗണ്ടില്‍ ഓടിക്കയറി; പുസി റയറ്റ് അംഗങ്ങള്‍ക്ക് തടവും വിലക്കും
X

മോസ്‌കോ: ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മല്‍സരം നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ റഷ്യന്‍ പ്രതിഷേധ സംഘടനയായ പുസി റയറ്റിലെ നാല് പേര്‍ക്ക് വിലക്ക്. പതിനഞ്ച് ദിവസം ജയില്‍ ശിക്ഷയും അടുത്ത മൂന്ന് വര്‍ഷത്തേക്ക് കായിക മല്‍സരങ്ങള്‍ കാണുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുക എന്നിവയാണ് മോസ്‌കോ കോടതി ഇവര്‍ക്കെതിരേ ചുമത്തിയത്. കാണികള്‍ക്കുള്ള നിയമം ലംഘിച്ചു എന്ന വകുപ്പോടെ ഇവര്‍ക്കെതിരേ പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്.
ഫൈനല്‍ മല്‍സരത്തിന്റെ രണ്ടാംപകുതിയുടെ തുടക്കത്തിലാണ് റഷ്യന്‍ പോലീസ് യൂണിഫോമില്‍ ഗ്യാലറി ചാടിക്കടന്ന് പുസി റയറ്റ് അംഗങ്ങള്‍ മൈതാനത്തേക്ക് കടന്നത്. ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ വനിതകളിലൊരാള്‍ ഫ്രഞ്ച് താരം കൈലിന്‍ എംബാപ്പെയ്ക്ക് ഹസ്തദാനവും നല്‍കി. സംഭവം കണ്ട് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ വലിച്ചിഴച്ചാണ് ഇവരെ പുറത്തേക്ക്  കൊണ്ട് പോയത്.
പുസി റയറ്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇവര്‍ തന്നെയാണ് തങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ശിക്ഷ ലഭിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പുസി റയറ്റ് ഗ്രൂപ്പില്‍ അംഗമായ വെറോണിക്ക നികുല്‍ഷിന, ഓള്‍ഗ കുറച്ചോവ, പ്യോറ്റിര്‍ വെര്‍സിലോവ്, ഓള്‍ഗ പഖ്തുസോവ എന്നിവര്‍ക്കെതിരെയാണ് ശിക്ഷാനടപടികള്‍. അതേസമയം, പുസ്സി റയറ്റിനെതിരേ നടപടിയെടുത്ത റഷ്യന്‍ നീക്കത്തിനെതിരേ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി അപലപിച്ചു.
Next Story

RELATED STORIES

Share it