Alappuzha local

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍

കായംകുളം: സൈനിക ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട  യുവതിയെ പീഡിപ്പിച്ച യുവാവ് റിമാന്റില്‍. ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത് ആര്‍ പിള്ള (26) യെയാണ് കായംകുളം എസ്‌ഐ രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പാലക്കാട്ട് നിന്നും അറസ്റ്റ് ചെയ്യ്തത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍  പോലിസില്‍ പരാതി നല്‍കിയതോടെയാണ് പ്രതി കുടുങ്ങിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്  ഇങ്ങനെ: കായംകുളം സ്വദേശിയായ യുവതിയെ ഫെയ്‌സ് ബുക്ക് വഴിയാണ് ഇയാള്‍ പരിചയപ്പെടുന്നത്. ആര്‍മി കമാന്റിങ്  ഓഫീസറുടെ യൂണിഫോമിലുള്ള  ചിത്രമാണ് ഫെയ്‌സ് ബുക്ക്  പ്രൊഫൈലില്‍ ഇട്ടിരുന്നത്.  സൈനിക  ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരന്തരമായുള്ള ചാറ്റിങ്ങിലൂടെ  യുവതിയെ  വശീകരിച്ചെടുക്കുകയായിരുന്നു.  വിവാഹം കഴിക്കാമെന്ന് പറഞ്ഞ്   യുവതിയില്‍ നിന്നും ചിലരേഖകള്‍  കൈക്കലാക്കിയ ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്തതായി  തെറ്റിദ്ധരിപ്പിച്ചും   ജോലി വാഗ്ദാനം ചെയ്തും    യുവതിയെ പാലക്കാട് കൊണ്ടുപോയി  ലോഡ്ജില്‍ താമസിപ്പിച്ചു. ഇങ്ങനെ നിരവധി സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ട്.
ഒടുവില്‍ ജബല്‍പൂരിലെ പട്ടാള ക്യാംപിന് സമീപത്തെത്തി യൂണിഫോം ധരിച്ച് പട്ടാള ഉദ്യോഗസ്ഥനാണെന്ന് യുവതിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സൈനിക വേഷം  തട്ടിപ്പാണെന്നു യുവതി തിരിച്ചറിഞ്ഞതോടെ മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ കാണിച്ചു ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിയുടെ കൈവശമുണ്ടായിരുന്ന ഒരു പവന്‍ വരുന്ന സ്വര്‍ണ്ണമാലയും കൈക്കലാക്കി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു പോലിസ്  അന്വേഷണം. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. .അറസ്റ്റിലായ പ്രതിയെ കായംകുളം കോടതി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ് ഐ സുരേഷ് കുമാര്‍, സിപിഒ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it