ഫലസ്തീന് ചിന്തകന്റെ വധം: പ്രതികളില്‍ ഒരാളുടെ ഫോട്ടോ പുറത്തുവിട്ടു
BY kasim kzm26 April 2018 3:27 AM GMT
kasim kzm26 April 2018 3:27 AM GMT
ക്വാലാലംപൂര്‍: ഫലസ്തീന് ചിന്തകനും എന്‍ജിനീയറും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന പ്രതികളില്‍ ഒരാളുടെ ഫോട്ടോ മലേസ്യന്‍ പോലിസ് പുറത്തുവിട്ടു. കുറ്റവാളികളെന്നു സംശയിക്കുന്ന രണ്ടു പേരും രാജ്യംവിട്ടിട്ടില്ലെന്നും പോലിസ് അറിയിച്ചു. പ്രതികള്‍ ജനുവരിയില്‍ രാജ്യത്തെത്തിയതായാണു നിഗമനം. കഴിഞ്ഞദിവസം പോലിസ് രണ്ടുപേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ ഫാദി അല്‍ ബതീഷ് കൊല്ലപ്പെട്ടത്. രാവിലെ നമസ്കാരത്തിനായി പള്ളിയിലേക്കു പോവുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദ് ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ അധികൃതര്‍ ഇതു നിരസിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കൊലപാതകത്തിനു പിന്നില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ ആണെന്നാണ് മലേസ്യന്‍ പോലിസിന്റെ നിഗമനം.
കഴിഞ്ഞ ശനിയാഴ്ചയാണ് മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ ഫാദി അല്‍ ബതീഷ് കൊല്ലപ്പെട്ടത്. രാവിലെ നമസ്കാരത്തിനായി പള്ളിയിലേക്കു പോവുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദ് ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ അധികൃതര്‍ ഇതു നിരസിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കൊലപാതകത്തിനു പിന്നില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ ആണെന്നാണ് മലേസ്യന്‍ പോലിസിന്റെ നിഗമനം.
Next Story
RELATED STORIES
വീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT