World

ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച്‌വെടിവയ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു

ഗസ: ഫലസ്തീനികളുടെ പ്രക്ഷോഭത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീനികളെ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ വെള്ളിയാഴ്ച ഗസാ അതിര്‍ത്തിയില്‍ നടന്ന പ്രക്ഷോഭത്തിനു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റവരാണ് മരിച്ചത്. അബ്ദുല്ലാ ഷമാലി (20), ഗാന്‍ യൂനുസ് സിറ്റിയിലെ തഹ്‌റീര്‍സെയ്ദ് വെബീഹ് എന്നിവരാണ് മരിച്ചത്.
ഇതോടെ, ഫലസ്തീനികള്‍ നടത്തുന്ന ഗ്രേറ്റ് മാര്‍ച്ചിനു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. ഹമാസിന്റെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭം നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. വെടിവയ്പില്‍ 5000ഓളം പേര്‍ക്ക് പരിക്കേറ്റു. 138 പേരുടെ നില ഗുരുതരമാണെന്നു ഗസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, തിങ്കളാഴ്ച വടക്കന്‍ ഗസയില്‍ നമിര്‍ അല്‍ മുഖദിം എന്ന 55കാരന്‍ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബൈത്ത് ലഹിയയിലുണ്ടായ സ്‌ഫോടനത്തിലാണ് മുഖദിം കൊല്ലപ്പെട്ടതെന്നും വിവരമുണ്ട്.
Next Story

RELATED STORIES

Share it