പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴുപേര്‍ അറസ്റ്റില്‍

കല്ലമ്പലം: പത്താം ക്ലാസുകാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴു പേര്‍ അറസ്റ്റില്‍. അയിരൂര്‍ കിഴക്കേപ്പുറം യുപിഎസിനു സമീപം ബിജു മന്‍സിലില്‍ കുക്കു എന്നു വിളിക്കുന്ന അനൂപ് ഷാ (24), ഇടവ മാന്തറ ക്ഷേത്രത്തിനു സമീപം കൊച്ചുതൊടിയില്‍ ഷംനാദ് മന്‍സിലില്‍ ഇട്ടു എന്നു വിളിക്കുന്ന ഷംനാദ് (21), അയിരൂര്‍ ഇലകമണ്‍ കളത്തറ മുസ്‌ലിം പള്ളിക്കു സമീപം ഫാത്തിമ മന്‍സിലില്‍ കണ്ണന്‍ എന്നു വിളിക്കുന്ന സഹീദ് (21), ചെമ്മരുതി വടശ്ശേരിക്കോണം കശുവണ്ടി ഫാക്ടറിക്കു സമീപം നിഹാസ് മന്‍സിലില്‍ അന്ത്രു എന്നു വിളിക്കുന്ന ഷഹനാസ് (19), വര്‍ക്കല തൊടുവേ തയ്ക്കാവിനു സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ സല്‍മാന്‍ (19), ചെമ്മരുതി ചാവര്‍കോട് ആശാരിമുക്ക് ഗുലാബ് വീട്ടില്‍ സൂരത്ത് (32), ചെമ്മരുതി ചാവര്‍കോട് ജങ്ഷനു സമീപം ലൈല മന്‍സിലില്‍ കുട്ടു എന്നു വിളിക്കുന്ന അല്‍അമീന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: നെല്ലിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഫെബ്രുവരി 2ന് വൈകീട്ട് 6 മണിയോടെ അനൂപ് ഷാ ഫോണില്‍ വിളിച്ച് ബന്ധു മദ്യപിച്ച് കല്ലമ്പലത്ത് നില്‍ക്കുന്നുവെന്നും കൂട്ടിക്കൊണ്ടുപോവാന്‍ വരണമെന്നും അറിയിക്കുകയും അമ്മയുടെ അനുവാദത്തോടെ ബസ്സില്‍ കല്ലമ്പലത്തെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം എത്തിയ കുട്ടിയെ അനൂപ് ഷാ ബലമായി ഓട്ടോയില്‍ കയറ്റി വെള്ളൂര്‍കോണം എന്ന സ്ഥലത്തെ വിജനമായ പ്രദേശത്ത് എത്തിച്ച് ഓട്ടോ ഡ്രൈവറും അനൂപ് ഷായും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
അടുത്ത ദിവസങ്ങളില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടിലും മറ്റും കൊണ്ടുപോയി മദ്യത്തിനും കഞ്ചാവിനും വേണ്ടി പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തു. കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കിയും പീഡിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it