പ്രസ്താവന പിന്‍വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പുപറയണം: വി എസ്

തിരുവനന്തപുരം: സ്ത്രീകളെ ആക്ഷേപിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
ലിംഗസമത്വം നടക്കാത്ത കാര്യമാണെന്നും ഗര്‍ഭം ധരിക്കാനും കുട്ടികളെ പോറ്റാനുമാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നതെന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് അത്യന്തം വിചിത്രവും യാഥാസ്ഥിതികവുമാണ്. സമൂഹം പുരോഗതിയിലേക്ക് സഞ്ചരിക്കുകയും സ്ത്രീ-പുരുഷ സമത്വം എല്ലാ മേഖലകളിലും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് കാന്തപുരം പ്രതിഷേധാര്‍ഹമായ പ്രസ്താവന നടത്തിയിരിക്കുന്നത്. കാന്തപുരത്തിന്റെ നിലപാട് ആര്‍എസ്എസ്-സംഘപരിവാര ശക്തികളുടെ നിലപാടുപോലെ തന്നെ ജനാധിപത്യവിരുദ്ധമാണ്. അതുകൊണ്ടുതന്നെ ആധുനികസമൂഹത്തിന് ഒരു തരത്തിലും ഇതിനോട് യോജിക്കാനാവില്ല. അത്യന്തം വൈകൃതം നിറഞ്ഞ ഈ പ്രസ്താവനയ്‌ക്കെതിരേ ജനാധിപത്യസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും വി എസ് പറഞ്ഞു.
Next Story

RELATED STORIES

Share it