Flash News

'പ്രവാസി മലയാളികളുടെ സ്വീകാര്യതയ്ക്ക് കാരണം കേരളത്തിലെ മതസൗഹാര്‍ദം'



ഷാര്‍ജ: മലയാളികള്‍ക്ക് ഏതു രാജ്യത്തും ഏതു ഭാഷക്കാരോടും സൗഹൃദം കൂടാന്‍ കഴിയുന്നതും അവരുടെ പ്രിയപ്പെട്ടവരായി ജീവിക്കാന്‍ കഴിയുന്നതും കേരളത്തിലുള്ള മതസൗഹാര്‍ദത്തിന്റെ ഗുണംകൊണ്ടാണെന്ന് പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. ജൂത, ക്രിസ്ത്യന്‍, മുസ്‌ലിം മതങ്ങളുടെ ഏറ്റവും പുരാതന ആരാധനാലയങ്ങള്‍ കേരളത്തിലാണുള്ളത്. എല്ലാ മതങ്ങളെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍. അതിന്റെ ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരാണ് പ്രവാസികളടക്കമുള്ള മലയാളികള്‍. ഷാര്‍ജ അന്തര്‍ദേശീയ പുസ്തകമേളയില്‍ 'അടരുന്ന ആകാശവും മുമ്പേ പറക്കുന്ന പക്ഷികളും' എന്ന വിഷയത്തില്‍ നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ രാഷ്ട്രത്തലവന്‍മാരും ഷാര്‍ജ ഭരണാധികാരിയെപ്പോലെ പുസ്ത പ്രേമികളായിരുന്നെങ്കില്‍ ലോകം എന്നോ സമാധാനപരമായി കഴിഞ്ഞേനെ. മനുഷ്യന് ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല സ്മരണിക എന്നത് സാഹിത്യമാണ്. ഈ പുസ്തകങ്ങളെ സമീപിക്കുമ്പോള്‍ എല്ലാം കള്ളമാണെന്നു നമ്മള്‍ ചിന്തിക്കണം. സങ്കല്‍പ്പമാണ് കഥ എന്നു നാം അറിയണം. മുത്തശ്ശിമാര്‍ പറഞ്ഞുതന്നിരുന്ന മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ ഒരിക്കലും യുക്തിപരമല്ല. ഇതു രണ്ടും ഒരിക്കലും സൗഹൃദം കൂടില്ല. മഴയും കാറ്റും വന്നപ്പോള്‍ ഇവര്‍ സൗഹൃദംകൊണ്ടാണ് അതിജീവനം നടത്തിയതെന്നു പറയുന്നത് തീരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇതുപോലെ തന്നെയാണ് മഹാഭാരതവും രാമായണവും. ഇത്തരം സാങ്കല്‍പിക കഥാപാത്രങ്ങള്‍ക്കും അവരുടെ പേരില്‍ നിര്‍മിക്കുന്ന ആരാധനാലയങ്ങള്‍ക്കും വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി, ജോര്‍ജ് ഓണക്കൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it