Flash News

പ്രളയക്കെടുതി: സര്‍ക്കാര്‍ അനാസ്ഥ അപലപനീയം- മജീദ് ഫൈസി

കോഴിക്കോട്: ഒരാഴ്ചയിലധികമായി വെള്ളക്കെട്ടില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി ആരോപിച്ചു.
മൂന്ന് ജില്ലകളില്‍ ആറുലക്ഷത്തിലധികം ജനങ്ങള്‍ കടുത്ത ദുരിതത്തിലും ക്ഷാമത്തിലും കഴിയുമ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ള സിപിഎം ജനപ്രതിനിധികളും നേതാക്കളും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി തിരുവനന്തപുരത്ത് തമ്പടിക്കുന്നത് സര്‍ക്കാര്‍ ജനങ്ങളോടൊപ്പമെന്ന മുദ്രാവാക്യത്തെ അപ്രസക്തമാക്കുന്നു.
ആലപ്പുഴക്കാരായ മൂന്ന് മന്ത്രിമാരില്‍ ഒരാള്‍ പോലും സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ തയ്യാറാവാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ സഹായം അവരെ അവഹേളിക്കുന്നതിനു തുല്യമാണ്.
എല്ലാ പരിപാടികളും മാറ്റിവച്ച് മുഖ്യമന്ത്രി നേരിട്ട് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണമെന്ന് മജീദ് ഫൈസി ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍പ്പെട്ട് അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ പോലും ഇല്ലാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് എസ്ഡിപിഐ നടത്തുന്ന ഭക്ഷ്യവിഭവ സമാഹരണം വിജയിപ്പിക്കാന്‍ അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ഥിച്ചു. വിവിധ ജില്ലകളില്‍ നിന്നു ശേഖരിച്ച ഭക്ഷണ കിറ്റുകളുടെ ഒന്നാംഘട്ട വിതരണം ആരംഭിച്ചു.
Next Story

RELATED STORIES

Share it