പ്രണയം നടിച്ച് പണം തട്ടിയ കേസുകളിലെ പ്രതി പിടിയിലായി
BY kasim kzm14 March 2018 3:54 AM GMT
kasim kzm14 March 2018 3:54 AM GMT
നിലമ്പൂര്‍: പ്രണയംനടിച്ച് യുവതികളെയും കുടുംബിനികളെയും മാനഭംഗപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന യുവാവിനെ നിലമ്പൂര്‍ സിഐ കെ എം ബിജുവും സംഘവും അറസ്റ്റ് ചെയ്യതു എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശ്ശേരി പ്രവീണ്‍ ജോര്‍ജ് എന്ന മണവാളന് പ്രവീണ്‍ 36 ആണ് അറസ്റ്റിലായത്. വണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട ശേഷം യുവതികളെ വിശ്വാസത്തിലെടുത്താണ് തന്ത്രപരമായി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നത്. വിവാഹ വാഗ്ദാനം നല്കി പരിചയപ്പെട്ട ശേഷം വിവാഹം കഴിഞ്ഞ് താമസിക്കാന്‍ വാടക ക്വാര്‍ട്ടേഴ്സ് നോക്കാമെന്ന് പറഞ്ഞ് നിലമ്പൂര്‍ ചന്തക്കുന്നിലുള്ള ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവന്ന് കോളയില്‍ മദ്യം ചേര്‍ത്ത് കുടിപ്പിച്ച ശേഷം മാനഭംഗപ്പെടുത്തുകയും യുവതി അണിഞ്ഞിരുന്ന 15 പവന് സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു ഈ കേസിലാണ് അറസ്റ്റ് .കേസുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങിനെ: മിസ്ഡ് കോള്‍ അടിച്ച് സ്ത്രീകളെ പരിചയപ്പെടുന്ന ഇയാള്‍ നമ്പര്‍ മാറി പോയതാണെന്ന് ആദ്യം പറയും. പിന്നീട് പലപ്പോഴായി വിളിച്ച് പരിചയത്തിലാകുകയും ചെയ്യും.
സ്ത്രീകളുടെ പേരില്‍ സിം കാര്‍ഡുകള്‍ എടുപ്പിക്കും. ഇങ്ങനെ എടുക്കുന്ന നമ്പറുകളില്‍ നിന്നുമാണ് മറ്റ് സ്ത്രികളെ വിളിച്ചിരുന്നത്. ഒരു നമ്പറില്‍ നിന്നും ഇയാള്‍ രണ്ടു സ്ത്രികളെ മാത്രമാണ് വിളിച്ചിരുന്നത്. മറ്റു സ്ത്രികള്‍ വിളിക്കുമ്പോള്‍ ബിസിയാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യതിരുന്നതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. .പരിചയപ്പെടുന്ന സ്ത്രികള്‍ക്ക് ഇയാള്‍ തന്റെ ഫോട്ടോയോ വിലാസമോ നല്‍കിയിരുന്നില്ല. വാട്ട്സാപ്പ് ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ഒന്നും ഇയാള്‍ ഉപയോഗിച്ചിരുന്നില്ല.
പോലീസ് പിടിയിലാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഇയാള്‍ മൊഴി നല്കി .മലപ്പുറം, കോഴിക്കോട്, എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 12 ഓളം സ്ത്രികളുമായി അടുപ്പത്തിലാണെന്നും ഇതില്‍ ചിലരെ ഭാര്യമാരായി വിവിധ വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസിപ്പിച്ചിരിക്കയാണെന്നും പ്രവീണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാള്‍ സ്ത്രികളുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന നമ്പറുകള്‍ കണ്ടെത്തിയും’ വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിന്‍ മാര്‍ഗം സഞ്ചരിക്കുന്നതിനെ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിലാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഇയാള്‍ അറസ്റ്റിലായത്.
മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട ശേഷം യുവതികളെ വിശ്വാസത്തിലെടുത്താണ് തന്ത്രപരമായി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നത്. വിവാഹ വാഗ്ദാനം നല്കി പരിചയപ്പെട്ട ശേഷം വിവാഹം കഴിഞ്ഞ് താമസിക്കാന്‍ വാടക ക്വാര്‍ട്ടേഴ്സ് നോക്കാമെന്ന് പറഞ്ഞ് നിലമ്പൂര്‍ ചന്തക്കുന്നിലുള്ള ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവന്ന് കോളയില്‍ മദ്യം ചേര്‍ത്ത് കുടിപ്പിച്ച ശേഷം മാനഭംഗപ്പെടുത്തുകയും യുവതി അണിഞ്ഞിരുന്ന 15 പവന് സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു ഈ കേസിലാണ് അറസ്റ്റ് .കേസുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങിനെ: മിസ്ഡ് കോള്‍ അടിച്ച് സ്ത്രീകളെ പരിചയപ്പെടുന്ന ഇയാള്‍ നമ്പര്‍ മാറി പോയതാണെന്ന് ആദ്യം പറയും. പിന്നീട് പലപ്പോഴായി വിളിച്ച് പരിചയത്തിലാകുകയും ചെയ്യും.
സ്ത്രീകളുടെ പേരില്‍ സിം കാര്‍ഡുകള്‍ എടുപ്പിക്കും. ഇങ്ങനെ എടുക്കുന്ന നമ്പറുകളില്‍ നിന്നുമാണ് മറ്റ് സ്ത്രികളെ വിളിച്ചിരുന്നത്. ഒരു നമ്പറില്‍ നിന്നും ഇയാള്‍ രണ്ടു സ്ത്രികളെ മാത്രമാണ് വിളിച്ചിരുന്നത്. മറ്റു സ്ത്രികള്‍ വിളിക്കുമ്പോള്‍ ബിസിയാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യതിരുന്നതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. .പരിചയപ്പെടുന്ന സ്ത്രികള്‍ക്ക് ഇയാള്‍ തന്റെ ഫോട്ടോയോ വിലാസമോ നല്‍കിയിരുന്നില്ല. വാട്ട്സാപ്പ് ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ഒന്നും ഇയാള്‍ ഉപയോഗിച്ചിരുന്നില്ല.
പോലീസ് പിടിയിലാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഇയാള്‍ മൊഴി നല്കി .മലപ്പുറം, കോഴിക്കോട്, എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 12 ഓളം സ്ത്രികളുമായി അടുപ്പത്തിലാണെന്നും ഇതില്‍ ചിലരെ ഭാര്യമാരായി വിവിധ വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസിപ്പിച്ചിരിക്കയാണെന്നും പ്രവീണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാള്‍ സ്ത്രികളുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന നമ്പറുകള്‍ കണ്ടെത്തിയും’ വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിന്‍ മാര്‍ഗം സഞ്ചരിക്കുന്നതിനെ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിലാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഇയാള്‍ അറസ്റ്റിലായത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT