പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പെരുമാറ്റച്ചട്ട ലംഘനമാകും
BY Sumeera SMR4 May 2016 5:43 AM GMT
Sumeera SMR4 May 2016 5:43 AM GMT
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാഥകളും പദയാത്രകളും നടത്തുമ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് പെരുമാറ്റചട്ട ലംഘനമാകുമെന്ന് ജില്ല കലക്ടര്‍ പി മേരിക്കുട്ടി മുന്നറിയിപ്പു നല്കി.
സ്ഥാനാര്‍ഥികളുടെയോ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടെയോ വീടിനു മുമ്പില്‍ പ്രകടനം നടത്തുന്നതും പിക്കറ്റിങ്ങ് നടത്തുന്നതും നിയമവിരുദ്ധമാണ്. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം യോഗങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലിസിന് സാധ്യമാകത്തക്കവിധം നേരത്തെ തന്നെ യോഗം നടത്തുന്ന സ്ഥലവും സമയവും കാണിച്ച് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി വാങ്ങേണ്ടതാണ്.ഗതാഗതത്തിന് വിഘാതമോ തടസ്സമോ ഉണ്ടാകാത്തവിധം ജാഥയുടെ ഗതി നിയന്ത്രിക്കുവാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കേണ്ടതാണെന്നും ഡ്യൂട്ടിയിലുളള പോലിസിന്റെ നിര്‍ദ്ദേശവും ഉപദേശവും കര്‍ശനമായി പാലിക്കേണ്ടതുമാണ്.
വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേസമയം ഒരേസ്ഥലത്ത് തന്നെ യോഗങ്ങളോ പദയാത്രകളോ സംഘടിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിനായി പോലിസ് അധികാരികള്‍ നല്കുന്ന നിര്‍ദ്ദേശം പാലിക്കേണ്ടതാണ്. ഒരിക്കല്‍ തീരുമാനിച്ച സമയം മാറ്റേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് സമയക്രമം മാറ്റുന്നതിനുളള അനുമതി തേടേണ്ടതാണ്.
യോഗം/പദയാത്ര നടത്തുന്നതിന് നിരോധനം ഉളള പ്രദേശങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടതും അത്തരം സ്ഥലങ്ങളില്‍ നിരോധനം ലംഘിച്ച് യോഗമോ/പദയാത്രയോ നടത്തുവാന്‍ പാടില്ലാത്തതുമാണ്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം.
ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന യോഗം മറ്റ് പാര്‍ട്ടികള്‍ അലങ്കോലപ്പെടുത്തുകയോ മറ്റു വിധത്തില്‍ ബഹളമുണ്ടാക്കാന്‍ പാടില്ലാത്തതാണെന്നും പെരുമാറ്റചട്ടം അനുശാസിക്കുന്നു.
സ്ഥാനാര്‍ഥികളുടെയോ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടെയോ വീടിനു മുമ്പില്‍ പ്രകടനം നടത്തുന്നതും പിക്കറ്റിങ്ങ് നടത്തുന്നതും നിയമവിരുദ്ധമാണ്. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം യോഗങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലിസിന് സാധ്യമാകത്തക്കവിധം നേരത്തെ തന്നെ യോഗം നടത്തുന്ന സ്ഥലവും സമയവും കാണിച്ച് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി വാങ്ങേണ്ടതാണ്.ഗതാഗതത്തിന് വിഘാതമോ തടസ്സമോ ഉണ്ടാകാത്തവിധം ജാഥയുടെ ഗതി നിയന്ത്രിക്കുവാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കേണ്ടതാണെന്നും ഡ്യൂട്ടിയിലുളള പോലിസിന്റെ നിര്‍ദ്ദേശവും ഉപദേശവും കര്‍ശനമായി പാലിക്കേണ്ടതുമാണ്.
വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേസമയം ഒരേസ്ഥലത്ത് തന്നെ യോഗങ്ങളോ പദയാത്രകളോ സംഘടിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിനായി പോലിസ് അധികാരികള്‍ നല്കുന്ന നിര്‍ദ്ദേശം പാലിക്കേണ്ടതാണ്. ഒരിക്കല്‍ തീരുമാനിച്ച സമയം മാറ്റേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് സമയക്രമം മാറ്റുന്നതിനുളള അനുമതി തേടേണ്ടതാണ്.
യോഗം/പദയാത്ര നടത്തുന്നതിന് നിരോധനം ഉളള പ്രദേശങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടതും അത്തരം സ്ഥലങ്ങളില്‍ നിരോധനം ലംഘിച്ച് യോഗമോ/പദയാത്രയോ നടത്തുവാന്‍ പാടില്ലാത്തതുമാണ്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം.
ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന യോഗം മറ്റ് പാര്‍ട്ടികള്‍ അലങ്കോലപ്പെടുത്തുകയോ മറ്റു വിധത്തില്‍ ബഹളമുണ്ടാക്കാന്‍ പാടില്ലാത്തതാണെന്നും പെരുമാറ്റചട്ടം അനുശാസിക്കുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT