പോലിസ് മനുഷ്യാവകാശ സംരക്ഷകരാവണം: മുഖ്യമന്ത്രി
BY kasim kzm26 July 2018 4:05 AM GMT
kasim kzm26 July 2018 4:05 AM GMT
തിരുവനന്തപുരം: ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാവാന്‍ പോലിസ് സേനയ്ക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണവും ആധുനിക പോലിസിങും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരം പോലിസിനെ ദുഷിപ്പിക്കരുത്. ജനതാല്പര്യത്തിനും രാഷ്ട്രതാല്പര്യത്തിനുമായി അധികാരം ഉപയോഗിക്കണം. പോലിസ് തന്നെ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി രാജ്യമെമ്പാടും പരാതി ഉയരുന്നുണ്ട്. വേലി തന്നെ വിളവു തിന്നുന്ന സംഭവം നല്ല ഒരു സമൂഹത്തിനു ഭൂഷണമല്ല. പൊതുസുരക്ഷയ്ക്കായി പോലിസ് ന്യായമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ പോലിസിന്റെ അമിതാധികാര പ്രയോഗം, അഴിമതി, മൂന്നാംമുറ എന്നിവ മനുഷ്യാവകാശത്തെ മാനിക്കുന്ന ഭരണത്തിനു യോജിച്ചതല്ല. അത്തരം പ്രവണതകള്‍ ഇല്ലാതാക്കി ജനാധിപത്യപരമായി പോലിസിനെ പുനസ്സംഘടിപ്പിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന—ത്. ജനജീവിതത്തിനും സ്വത്തിനും സംരക്ഷണം നല്കു—ന്നതിന് കൂടുതല്‍ അംഗബലവും അടിസ്ഥാനസൗകര്യവും നല്കി പോലിസിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്. അഴിമതിക്കും മൂന്നാംമുറയ്ക്കും എതിരേ ശക്തമായ നടപടികളുണ്ടാവും.
പോലിസ് ഉദ്യോഗസ്ഥരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തി പൊതുസമൂഹത്തിന്റെ മനുഷ്യാവകാശം ഉറപ്പാക്കുന്നതിനൊപ്പം പോലീസിന്റെ മനുഷ്യാവകാശവും ഉറപ്പാക്കേണ്ടതുണ്ട്. അഴിമതി മനുഷ്യാവകാശ ലംഘനമല്ലെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ സമൂഹത്തിന്റെ അവകാശങ്ങളുടെയും പൗരാവകാശത്തിന്റെയും ലംഘനമാണത്. അഴിമതി, മൂന്നാംമുറ, അമിതാധികാര പ്രയോഗം എന്നിവ നടത്തുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാരിനു യാതൊരു ദാക്ഷണ്യവുമുണ്ടാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്കും ദുര്‍ബലര്‍ക്കും നേരെയുള്ള കുതിരകയറലാവരുത് പോലിസിന്റെ നയം. ഭീകരപ്രവര്‍ത്തനം മനുഷ്യാവകാശ ലംഘനമായി കാണണം. ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും അവകാശങ്ങളില്‍ പലതരം കടന്നുകയറ്റം ഉണ്ടാവുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നു.
വിയോജിക്കാനുള്ള അവകാശത്തെ ദേശവിരുദ്ധതയായി കാണുന്ന രീതി അടുത്തകാലത്തായി സംഭവിക്കുന്നു. അതു ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. വിവിധ മേഖലയിലുള്ളവര്‍ അതിക്രമം നേരിടുന്നു. പ്രബുദ്ധ കേരളവും നവോത്ഥാന മൂല്യങ്ങളില്‍ നിന്നു പിന്നിലേക്കു പോവുന്ന കാഴ്ചയാണ്. എഴുത്തുകാര്‍ ഇവിടം വിട്ടു പോവണമെന്നും എഴുത്ത് അവസാനിപ്പിക്കണമെന്നും കൃതി പിന്‍വലിക്കണമെന്നുമുള്ള ഭീഷണികള്‍ നമ്മുടെ നാട്ടിലുമുണ്ടാവുന്നു. ജനങ്ങളുടെ അന്തസ്സിനും ജനാധിപത്യത്തിനുമായി പോരാടുകയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കേരളത്തിന് ഇത് അപമാനമാണ്.
പോലിസിനും സര്‍ക്കാരിനുമൊപ്പം പൊതുസമൂഹമാകെ ഒന്നിച്ചു നിന്ന് ഇതിനെ പ്രതിരോധിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി കെ മോഹനന് അധ്യക്ഷത വഹിച്ചു. സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി ഗോപാലഗൗഡ മുഖ്യ പ്രഭാഷണം നടത്തി. ഡിജിപി ലോക്നാഥ് ബെഹ്—റ, എസ്പിസിഎ അംഗം കെ എസ് ബാലസുബ്രഹ്മണ്യന്, കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്—സ് ഇനിഷ്യേറ്റീവ് മുന്‍ എക്—സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. മജ ദാരുവാല, സുപ്രിംകോടതി സീനിയര്‍ കൗണ്‍സല്‍ അഡ്വ. മിഹിര്‍ ദേശായി, ലോ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, അനാമിക കൃഷ്ണന് സംബന്ധിച്ചു.
അധികാരം പോലിസിനെ ദുഷിപ്പിക്കരുത്. ജനതാല്പര്യത്തിനും രാഷ്ട്രതാല്പര്യത്തിനുമായി അധികാരം ഉപയോഗിക്കണം. പോലിസ് തന്നെ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി രാജ്യമെമ്പാടും പരാതി ഉയരുന്നുണ്ട്. വേലി തന്നെ വിളവു തിന്നുന്ന സംഭവം നല്ല ഒരു സമൂഹത്തിനു ഭൂഷണമല്ല. പൊതുസുരക്ഷയ്ക്കായി പോലിസ് ന്യായമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ പോലിസിന്റെ അമിതാധികാര പ്രയോഗം, അഴിമതി, മൂന്നാംമുറ എന്നിവ മനുഷ്യാവകാശത്തെ മാനിക്കുന്ന ഭരണത്തിനു യോജിച്ചതല്ല. അത്തരം പ്രവണതകള്‍ ഇല്ലാതാക്കി ജനാധിപത്യപരമായി പോലിസിനെ പുനസ്സംഘടിപ്പിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന—ത്. ജനജീവിതത്തിനും സ്വത്തിനും സംരക്ഷണം നല്കു—ന്നതിന് കൂടുതല്‍ അംഗബലവും അടിസ്ഥാനസൗകര്യവും നല്കി പോലിസിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്. അഴിമതിക്കും മൂന്നാംമുറയ്ക്കും എതിരേ ശക്തമായ നടപടികളുണ്ടാവും.
പോലിസ് ഉദ്യോഗസ്ഥരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തി പൊതുസമൂഹത്തിന്റെ മനുഷ്യാവകാശം ഉറപ്പാക്കുന്നതിനൊപ്പം പോലീസിന്റെ മനുഷ്യാവകാശവും ഉറപ്പാക്കേണ്ടതുണ്ട്. അഴിമതി മനുഷ്യാവകാശ ലംഘനമല്ലെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ സമൂഹത്തിന്റെ അവകാശങ്ങളുടെയും പൗരാവകാശത്തിന്റെയും ലംഘനമാണത്. അഴിമതി, മൂന്നാംമുറ, അമിതാധികാര പ്രയോഗം എന്നിവ നടത്തുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാരിനു യാതൊരു ദാക്ഷണ്യവുമുണ്ടാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്കും ദുര്‍ബലര്‍ക്കും നേരെയുള്ള കുതിരകയറലാവരുത് പോലിസിന്റെ നയം. ഭീകരപ്രവര്‍ത്തനം മനുഷ്യാവകാശ ലംഘനമായി കാണണം. ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും അവകാശങ്ങളില്‍ പലതരം കടന്നുകയറ്റം ഉണ്ടാവുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നു.
വിയോജിക്കാനുള്ള അവകാശത്തെ ദേശവിരുദ്ധതയായി കാണുന്ന രീതി അടുത്തകാലത്തായി സംഭവിക്കുന്നു. അതു ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. വിവിധ മേഖലയിലുള്ളവര്‍ അതിക്രമം നേരിടുന്നു. പ്രബുദ്ധ കേരളവും നവോത്ഥാന മൂല്യങ്ങളില്‍ നിന്നു പിന്നിലേക്കു പോവുന്ന കാഴ്ചയാണ്. എഴുത്തുകാര്‍ ഇവിടം വിട്ടു പോവണമെന്നും എഴുത്ത് അവസാനിപ്പിക്കണമെന്നും കൃതി പിന്‍വലിക്കണമെന്നുമുള്ള ഭീഷണികള്‍ നമ്മുടെ നാട്ടിലുമുണ്ടാവുന്നു. ജനങ്ങളുടെ അന്തസ്സിനും ജനാധിപത്യത്തിനുമായി പോരാടുകയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കേരളത്തിന് ഇത് അപമാനമാണ്.
പോലിസിനും സര്‍ക്കാരിനുമൊപ്പം പൊതുസമൂഹമാകെ ഒന്നിച്ചു നിന്ന് ഇതിനെ പ്രതിരോധിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി കെ മോഹനന് അധ്യക്ഷത വഹിച്ചു. സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി ഗോപാലഗൗഡ മുഖ്യ പ്രഭാഷണം നടത്തി. ഡിജിപി ലോക്നാഥ് ബെഹ്—റ, എസ്പിസിഎ അംഗം കെ എസ് ബാലസുബ്രഹ്മണ്യന്, കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്—സ് ഇനിഷ്യേറ്റീവ് മുന്‍ എക്—സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. മജ ദാരുവാല, സുപ്രിംകോടതി സീനിയര്‍ കൗണ്‍സല്‍ അഡ്വ. മിഹിര്‍ ദേശായി, ലോ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, അനാമിക കൃഷ്ണന് സംബന്ധിച്ചു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT