പോലിസ് പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം; ലിബിയയില്‍ 65 പേര് കൊല്ലപ്പെട്ടു
BY Sumeera SMR8 Jan 2016 3:30 AM GMT
Sumeera SMR8 Jan 2016 3:30 AM GMT
ട്രിപ്പോളി: ലിബിയയിലെ പടിഞ്ഞാറന്‍ നഗരമായ സില്തീനില് പോലിസ് പരിശീലന കേന്ദ്രത്തിനു നേരെയുണ്ടായ ട്രക്ക്ബോംബ് ആക്രമണത്തില്‍ 65 പേര് കൊല്ലപ്പെട്ടു. പോലിസ് അക്കാദമിയുടെ കവാടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപോര്‍ട്ട് ചെയ്തു. 127 പേര്‍ക്ക് പരിക്കേറ്റതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
പോലിസുകാര്‍ക്കു പരിശീലനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് സില്തീന് മെയര്‍ മിഫ്താഹ് ലഹ്മദി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഐഎസ് ലിബിയയിലെ രണ്ടു പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഇതില്‍നിന്നുണ്ടായ തീ അഞ്ച് എണ്ണ സംഭരണികളിലേക്കു പടര്‍ന്നതായി സുരക്ഷാ ഉദ്യോഗസ്ഥന് അലി അല്‍ ഹസ്സനി അറിയിച്ചു. നേരത്തേ നടന്ന ഏറ്റുമുട്ടലില്‍ ഒമ്പതു സൈനികര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. 2011ല്‍ ജനകീയ പ്രക്ഷോഭത്തില്‍ മുഅമ്മര്‍ ഖദ്ദാഫിയെ അധികാരത്തില്‍നിന്നു പുറത്താക്കിയതിനു ശേഷം ലിബിയയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനു ശേഷമാണ് രാജ്യത്ത് ഐഎസിനു സ്വാധീനം വര്‍ധിച്ചത്. 2014 ആഗസ്തില്‍ ലിബിയയില്‍ വിമതസര്ക്കാരും നിലവില്‍ വന്നു. ഇതോടെ അന്താരാഷ്ട്ര അംഗീകാരമുള്ളതും വിമതരുമായി രണ്ടു സര്‍ക്കാരുകളാണ് രാജ്യം ഭരിക്കുന്നത്.
ഐഎസിനെതിരേ ലിബിയയിലെ ഇരു സര്‍ക്കാരുകളെയും ഏകീകരിക്കാനുള്ള യുഎന്‍ ശ്രമം ഇതു വരെ വിജയം കണ്ടിട്ടില്ല.
പോലിസുകാര്‍ക്കു പരിശീലനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് സില്തീന് മെയര്‍ മിഫ്താഹ് ലഹ്മദി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഐഎസ് ലിബിയയിലെ രണ്ടു പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഇതില്‍നിന്നുണ്ടായ തീ അഞ്ച് എണ്ണ സംഭരണികളിലേക്കു പടര്‍ന്നതായി സുരക്ഷാ ഉദ്യോഗസ്ഥന് അലി അല്‍ ഹസ്സനി അറിയിച്ചു. നേരത്തേ നടന്ന ഏറ്റുമുട്ടലില്‍ ഒമ്പതു സൈനികര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. 2011ല്‍ ജനകീയ പ്രക്ഷോഭത്തില്‍ മുഅമ്മര്‍ ഖദ്ദാഫിയെ അധികാരത്തില്‍നിന്നു പുറത്താക്കിയതിനു ശേഷം ലിബിയയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനു ശേഷമാണ് രാജ്യത്ത് ഐഎസിനു സ്വാധീനം വര്‍ധിച്ചത്. 2014 ആഗസ്തില്‍ ലിബിയയില്‍ വിമതസര്ക്കാരും നിലവില്‍ വന്നു. ഇതോടെ അന്താരാഷ്ട്ര അംഗീകാരമുള്ളതും വിമതരുമായി രണ്ടു സര്‍ക്കാരുകളാണ് രാജ്യം ഭരിക്കുന്നത്.
ഐഎസിനെതിരേ ലിബിയയിലെ ഇരു സര്‍ക്കാരുകളെയും ഏകീകരിക്കാനുള്ള യുഎന്‍ ശ്രമം ഇതു വരെ വിജയം കണ്ടിട്ടില്ല.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT