പോലിസ് ഓഫിസറുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം

ലഖ്‌േനാ: ഉത്തര്‍പ്രദേശ് പോലിസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയേറ്റു മരിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ചു കുടുംബവും കൂട്ടുകാരും. യുപി ഭീകരവിരുദ്ധ സ്‌ക്വാഡിലെ (എടിഎസ്) ഉദ്യോഗസ്ഥനായ രാജേഷ് സഹാനി (48)യെ ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സഹാനിക്ക് ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളൊന്നുമില്ലെന്നു കുടുംബം വ്യക്തമാക്കി.
മരണവിവരം അറിഞ്ഞ ഉടനെ അദ്ദേഹത്തിന്റെ വൃദ്ധരായ മാതാപിതാക്കള്‍ ലഖ്‌നോവിലേക്കു തിരിച്ചിട്ടുണ്ട്. സംഭവം സിബിഐ അന്വേഷിക്കണമെന്ന് സഹാനിയുടെ കൂട്ടുകാര്‍ ആവശ്യപ്പെട്ടു. ധീരനായിരുന്ന സഹാനി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നു സഹാനിയുടെ അടുത്ത കൂട്ടുകാരനായ ഓട്ടോമൊബീല്‍ ഡീലര്‍ മനോജ് വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45ഓടെ ഗോമതി നഗറിലെ എടിഎസ് ആസ്ഥാനത്തെ തന്റെ മുറിയിലാണ് സഹാനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
1992 ബാച്ചിലെ ഓഫിസര്‍ ആണ് രാജേഷ് സഹാനി. ആഴ്ചകള്‍ക്കു മുമ്പാണ് സഹാനിക്ക് സര്‍വീസ് റിവോള്‍വര്‍ അനുവദിച്ചതെന്നതും ദുരൂഹത ഉയര്‍ത്തുന്നതാണെന്നു കൂട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it