Pathanamthitta local

പോക്‌സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം ശിക്ഷ



പത്തനംതിട്ട: അടൂര്‍ സ്വദേശിനിയായ 17 കാരിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ക്ക് പത്ത് വര്‍ഷം കഠിനതടവ്. ഇടുക്കി സ്വദേശി ശ്യം ശിവനെയാണ്(അനന്തു) പത്തനംതിട്ട പോക്‌സോ കോടതി പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2013 ല്‍ കായംകുളത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്ന 17 കാരിയെ കായംകുളം അടൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറായ അനന്തു പ്രേമം നടിച്ച് വശത്താക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ബാംഗ്ലൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈവള്‍പ്പെടുത്തി വില്‍ക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ കായംകുളം റെയില്‍വെ സ്റ്റേഷനിലെത്തിച്ച് 50 രുപ നല്‍കി വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ ശേഷം സ്ഥലംവിടുകയായിരുന്നു. കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് അടുര്‍ എസ്‌ഐ ജി സന്തോഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി എ ഹന്‍ സലാഹ് മുഹമ്മദ് ഹാജരായി. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകള്‍ തെളിവില്‍ രേഖപ്പെടുത്തുകയും ചെയ്തു. പീഡിപ്പിച്ചതിന് ഐപിസി 376ാം വകുപ്പനുസരിച്ച് പത്ത് വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും പത്തനംതിട്ട പോക്‌സൊ കോടതി ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷ വിധിച്ചു. കുടാതെ ഐപിസി 366എ വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോയതിന് 7 വര്‍ഷം കഠിന തടവും 25000 രുപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം യഥാക്രമം മൂന്നും, ഒന്നും മാസംകൂടി കഠിനതടവ് അനുഭവിക്കണം.
Next Story

RELATED STORIES

Share it