പൊന്നുവില; മണ്ണ് കടത്തുസംഘം വീണ്ടും സജീവമാവുന്നു
BY Sumeera SMR6 May 2016 5:36 AM GMT
Sumeera SMR6 May 2016 5:36 AM GMT
ആനക്കര: അധികൃതര്‍ ഇലക്ഷന് ജോലികളില്‍ മുഴുകിയതോടെ മണ്ണ് കടത്ത് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. ഇതോടൊപ്പം നിലം നികത്തല്‍ കൂടി സജീവമായതിനാല്‍ മണ്ണിന് പൊന്നും വിലയായതോടെയാണ് ഇടവേളയ്ക്കു ശേഷം മണ്ണ് കടത്ത് വര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എടവണ്ണപ്പാറയില്‍ നിന്ന് പട്ടാമ്പി വഴി തൃശൂര്‍, പൊന്നാനി ഭാഗത്തേക്ക് മണ്ണുമായി എത്തിയ ഏഴ് ടോറസ്സുകള്‍ റവന്യൂ അധിക്ൃതര്‍ പിടികൂടിയിരുന്നു. ഞാങ്ങാട്ടിരിയില്‍ നിന്ന് പട്ടാമ്പി ഡപ്പ്യൂട്ടി തഹസില്‍ദാര്‍ കിഷോറും സംഘവും ചേര്‍ന്നാണ് ലോറികള്‍ പിടികൂടിയത്. നിലമ്പൂരില്‍ നിന്ന് മല്‍സ്യം വളര്‍ത്താനായി കുളം കുഴിക്കുന്നതിന്റെ പേരില്‍ മണ്ണ് കടത്തുമ്പോഴാണു ലോറികള്‍ പിടിയിലായത് ഒരു ടോറസില്‍ 15 ടണ്‍ മണ്ണ് കൊണ്ടുപോവാന്‍ അനുമതിയുണ്ടെന്നാണ് പറയുന്നത് എന്നാല്‍ പിടിയിലായ ടോറസുകള്‍ തൂക്കി നോക്കിയപ്പോള്‍ 27 ടണ്‍ തൂക്കമായിരുന്നു ഉണ്ടായിരുന്നത്.
ലോറികളില്‍ നല്ല ഉയരത്തില്‍ മണ്ണ് നിറച്ച് കട്ടിയുള്ള ടാര്‍പ്പായ ഉപയോഗിച്ച് അപകടകരമാം വിധമാണ് ഇവ കടത്തിക്കൊണ്ടു പോകുന്നത്. മല്സ്യകൃഷിക്കെന്ന വ്യാജേന കുളം കുഴിച്ചാണ് മണ്ണ് കടത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് മണ്ണ് കടത്ത് പിടികൂടിയതെന്ന് ഡെപ്യൂട്ടി തഹസിദാര്‍ കിഷോര്‍ പറഞ്ഞു. ലോറികള്‍ സബ് കലക്ടര്‍ക്ക് കൈമാറി.
പട്ടാമ്പി വില്ലേജ് ഓഫിസര്‍ സെയ്തു മുഹമ്മദ്, ജീവനക്കാരനായ കൃഷ്ണന് കുട്ടി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നു. നിലമ്പൂരില്‍ നിന്ന് ഒരുടോറസ് മണ്ണ് തൃശൂരില്‍ എത്തിച്ചാല്‍ മുപ്പതിനായിരത്തോളം രൂപയും പൊന്നാനിയില്‍ എത്തിച്ചാല്‍ ഇരുപത്തയ്യായിരം രൂപയും ലഭിക്കുമെന്നു പിടിയിലായവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എടവണ്ണപ്പാറയില്‍ നിന്ന് പട്ടാമ്പി വഴി തൃശൂര്‍, പൊന്നാനി ഭാഗത്തേക്ക് മണ്ണുമായി എത്തിയ ഏഴ് ടോറസ്സുകള്‍ റവന്യൂ അധിക്ൃതര്‍ പിടികൂടിയിരുന്നു. ഞാങ്ങാട്ടിരിയില്‍ നിന്ന് പട്ടാമ്പി ഡപ്പ്യൂട്ടി തഹസില്‍ദാര്‍ കിഷോറും സംഘവും ചേര്‍ന്നാണ് ലോറികള്‍ പിടികൂടിയത്. നിലമ്പൂരില്‍ നിന്ന് മല്‍സ്യം വളര്‍ത്താനായി കുളം കുഴിക്കുന്നതിന്റെ പേരില്‍ മണ്ണ് കടത്തുമ്പോഴാണു ലോറികള്‍ പിടിയിലായത് ഒരു ടോറസില്‍ 15 ടണ്‍ മണ്ണ് കൊണ്ടുപോവാന്‍ അനുമതിയുണ്ടെന്നാണ് പറയുന്നത് എന്നാല്‍ പിടിയിലായ ടോറസുകള്‍ തൂക്കി നോക്കിയപ്പോള്‍ 27 ടണ്‍ തൂക്കമായിരുന്നു ഉണ്ടായിരുന്നത്.
ലോറികളില്‍ നല്ല ഉയരത്തില്‍ മണ്ണ് നിറച്ച് കട്ടിയുള്ള ടാര്‍പ്പായ ഉപയോഗിച്ച് അപകടകരമാം വിധമാണ് ഇവ കടത്തിക്കൊണ്ടു പോകുന്നത്. മല്സ്യകൃഷിക്കെന്ന വ്യാജേന കുളം കുഴിച്ചാണ് മണ്ണ് കടത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് മണ്ണ് കടത്ത് പിടികൂടിയതെന്ന് ഡെപ്യൂട്ടി തഹസിദാര്‍ കിഷോര്‍ പറഞ്ഞു. ലോറികള്‍ സബ് കലക്ടര്‍ക്ക് കൈമാറി.
പട്ടാമ്പി വില്ലേജ് ഓഫിസര്‍ സെയ്തു മുഹമ്മദ്, ജീവനക്കാരനായ കൃഷ്ണന് കുട്ടി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നു. നിലമ്പൂരില്‍ നിന്ന് ഒരുടോറസ് മണ്ണ് തൃശൂരില്‍ എത്തിച്ചാല്‍ മുപ്പതിനായിരത്തോളം രൂപയും പൊന്നാനിയില്‍ എത്തിച്ചാല്‍ ഇരുപത്തയ്യായിരം രൂപയും ലഭിക്കുമെന്നു പിടിയിലായവര്‍ അറിയിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT