പൊന്നാനി താലൂക്കാശുപത്രിയില്‍ ഇനി ക്യൂ നിന്ന് വലയണ്ട
BY kasim kzm5 May 2018 3:52 AM GMT
kasim kzm5 May 2018 3:52 AM GMT
പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെത്തുന്ന രോഗികള്‍ ഇനി ക്യൂവില്‍ നിന്ന് വലയില്ല. പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം ട്രയല്‍ റണ്ണിന് താലൂക്കാശുപത്രിയില്‍ തുടക്കമായി. കൊടിയ വേനലിലും, കോരിച്ചൊരിയുന്ന മഴയിലും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വലയുന്ന രോഗികളെ ഇനി പൊന്നാനി താലൂക്കാശുപത്രിക്കു മുന്നില്‍ കാണില്ല.രോഗീ സൗഹൃദ താലൂക്കാശുപത്രിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികളാണ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നത്.
പൊന്നാനി നഗരസഭ ഡിഎംആര്‍സിയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം നിലവില്‍ വരുന്നതോടു കൂടി മുന്‍കാലങ്ങളില്‍ അവശരായ രോഗികള്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനും, ഡോക്ടറെ കാണുന്നതിനും, മരുന്ന് വാങ്ങുന്നതിനും വേണ്ടി മണിക്കൂറുകളോളം വരി നിന്നിരുന്ന അവസ്ഥ ഇല്ലാതാകും. പുതിയ സിസ്റ്റത്തിന്റെ ഭാഗമായി ആശുപത്രിയില്‍ വരുന്ന രോഗിക്ക് പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ടോക്കണ്‍ ഡിസ്പെന്സറില് നിന്ന് നേരിട്ട് ടോക്കണ്‍ എടുക്കാം.
തുടര്‍ന്ന് ഒപി കൗണ്ടറിന് മുന്നില്‍ സ്ഥാപിച്ച കസേരയില്‍ ഇരുന്നാല്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം കൗണ്ടറില്‍ നിന്ന് ടിക്കറ്റുകള്‍ നല്‍കും.ഏത് വിഭാഗം ചികിത്സയാണോ ആവശ്യം എന്നതിനനുസരിച്ച് നല്കുന്ന ടിക്കറ്റുപയോഗിച്ച് ഒ.പി. ബ്ലോക്കില്‍ കാത്തിരുന്നാല്‍ ഊഴമനുസരിച്ച് ഡോക്ടറെ കാണാന്‍ കഴിയും.
ജനറല്‍ മെഡിസിന്, ഇഎന്‍ടി, സര്‍ജറി, ഓര്‍ത്തോ, ഒഫ്ത്തമോളജി എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക ബ്ലോക്കുകളായി തിരിച്ചാണ് ഔട്ട് പേഷ്യന്റ് സേവനം ലഭ്യമാവുക. ഡോക്ടറുടെ കുറിപ്പുമായി ഫാര്‍മസിക്ക് മുന്നില്‍ സ്ഥാപിച്ച കസേരയില്‍ കാത്തിരുന്നാല്‍ ആവശ്യമായ മരുന്നുകളും ലഭ്യമാവും. തികച്ചും, നൂതനമായ രീതിയില്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയാണ് ആശുപത്രിയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ട്രയല്‍ റണ്‍ ഒരാഴ്ച നീണ്ടു നില്ക്കും. രോഗികളുടെയും, ഡോക്ടര്‍മാരുടെയും നിര്‍ദേശമനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്നോടിയായാണ് ട്രയല്‍റണ്‍ നടക്കുന്നത്.കൂടാതെ കുട്ടികളുടെയും, അമ്മമാരുടെയും ഒ പി തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ നടക്കും.
ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്മാന് സി പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് അശ്റഫ് പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ എ കെ ജബ്ബാര്‍, ഡിഎംആര്സിഎഞ്ചിനീയര്മാരായ വേണുഗോപാല്‍, ഗോപാലകൃഷ്ണന്, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ മറ്റു ജീവനക്കാര്‍ പങ്കെടുത്തു.
പൊന്നാനി നഗരസഭ ഡിഎംആര്‍സിയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം നിലവില്‍ വരുന്നതോടു കൂടി മുന്‍കാലങ്ങളില്‍ അവശരായ രോഗികള്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനും, ഡോക്ടറെ കാണുന്നതിനും, മരുന്ന് വാങ്ങുന്നതിനും വേണ്ടി മണിക്കൂറുകളോളം വരി നിന്നിരുന്ന അവസ്ഥ ഇല്ലാതാകും. പുതിയ സിസ്റ്റത്തിന്റെ ഭാഗമായി ആശുപത്രിയില്‍ വരുന്ന രോഗിക്ക് പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ടോക്കണ്‍ ഡിസ്പെന്സറില് നിന്ന് നേരിട്ട് ടോക്കണ്‍ എടുക്കാം.
തുടര്‍ന്ന് ഒപി കൗണ്ടറിന് മുന്നില്‍ സ്ഥാപിച്ച കസേരയില്‍ ഇരുന്നാല്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം കൗണ്ടറില്‍ നിന്ന് ടിക്കറ്റുകള്‍ നല്‍കും.ഏത് വിഭാഗം ചികിത്സയാണോ ആവശ്യം എന്നതിനനുസരിച്ച് നല്കുന്ന ടിക്കറ്റുപയോഗിച്ച് ഒ.പി. ബ്ലോക്കില്‍ കാത്തിരുന്നാല്‍ ഊഴമനുസരിച്ച് ഡോക്ടറെ കാണാന്‍ കഴിയും.
ജനറല്‍ മെഡിസിന്, ഇഎന്‍ടി, സര്‍ജറി, ഓര്‍ത്തോ, ഒഫ്ത്തമോളജി എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക ബ്ലോക്കുകളായി തിരിച്ചാണ് ഔട്ട് പേഷ്യന്റ് സേവനം ലഭ്യമാവുക. ഡോക്ടറുടെ കുറിപ്പുമായി ഫാര്‍മസിക്ക് മുന്നില്‍ സ്ഥാപിച്ച കസേരയില്‍ കാത്തിരുന്നാല്‍ ആവശ്യമായ മരുന്നുകളും ലഭ്യമാവും. തികച്ചും, നൂതനമായ രീതിയില്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയാണ് ആശുപത്രിയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ട്രയല്‍ റണ്‍ ഒരാഴ്ച നീണ്ടു നില്ക്കും. രോഗികളുടെയും, ഡോക്ടര്‍മാരുടെയും നിര്‍ദേശമനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്നോടിയായാണ് ട്രയല്‍റണ്‍ നടക്കുന്നത്.കൂടാതെ കുട്ടികളുടെയും, അമ്മമാരുടെയും ഒ പി തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ നടക്കും.
ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്മാന് സി പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് അശ്റഫ് പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ എ കെ ജബ്ബാര്‍, ഡിഎംആര്സിഎഞ്ചിനീയര്മാരായ വേണുഗോപാല്‍, ഗോപാലകൃഷ്ണന്, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ മറ്റു ജീവനക്കാര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT