പൊതുവിദ്യാലയങ്ങളില്‍ 20837 കുട്ടികള്‍ കുറഞ്ഞു; സര്‍ക്കാരിന്റെ അവകാശവാദം തെറ്റെന്ന് ചെന്നിത്തല
BY ajay G.A.G14 Jun 2017 5:15 PM GMT
X
ajay G.A.G14 Jun 2017 5:15 PM GMT
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശ വാദം പൊള്ളയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം 1.32 ലക്ഷം കുട്ടികള്‍ വര്‍ധിച്ചെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 20837 കുട്ടികള്‍ കുറയുകയാണ് ചെയ്തത്. ഒന്ന്, മൂന്ന്, നാല്, ആറ് ക്ലാസുകളില്‍ മാത്രമാണ് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. ഒന്നാം ക്ലാസില്‍ 11076 കുട്ടികളുടെ വര്‍ധനയുണ്ട്. രണ്ടാം ക്ലാസില്‍ 826 കുട്ടികളുടെ കുറവാണ് കാണുന്നത്. മൂന്നിലും നാലിലും യഥാക്രമം 1434 ഉം, 2584 ഉം കുട്ടികള്‍ വര്‍ധിച്ചപ്പോള്‍ അഞ്ചില്‍ 6433 കുട്ടികളും ഏഴില്‍ 7642 കുട്ടികളും കുറഞ്ഞു. എട്ടാം ക്ലാസില്‍ 6581 കുട്ടികള്‍ കുറഞ്ഞപ്പോള്‍ ഒമ്പതില്‍ 5552 കുട്ടികളാണ് കുറഞ്ഞത്. പത്താം ക്ലാസിലെത്തുമ്പോള്‍ 8878 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തന്നത്. മൊത്തം 20837 കുട്ടികളുടെ കുറവാണ് പൊതു വിദ്യാലയങ്ങളില്‍ ഇത്തവണ രേഖപ്പെടുത്തിയതെന്നും ചെന്നിത്തല വെളിപ്പെടുത്തി. വസ്തുത ഇതായിരിക്കെ എണ്ണം പെരുപ്പിച്ച് കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന സര്‍ക്കാരിന്റെ നീക്കം വിലകുറഞ്ഞതാണെന്നും, ഇത്തരം ശ്രമങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയേ ഉള്ളുവെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT