പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ തട്ടിച്ചത് 2,450 കോടി
BY kasim kzm4 March 2018 2:17 AM GMT
kasim kzm4 March 2018 2:17 AM GMT
ബംഗളൂരു: പഞ്ചാബ് നാഷനല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബിഎസ്) ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെയുള്ള വന്‍ തട്ടിപ്പ് പുറത്ത്. വര്‍ഷങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള നൂറുകണക്കിന് തട്ടിപ്പുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട നിരവധി കേസുകളും നഷ്ടമായ തുകയും സംബന്ധിച്ചുള്ള റിസര്‍വ് ബാങ്ക് രേഖ ടൈംസ് ഓഫ് ഇന്ത്യക്ക് ലഭിച്ചു.
ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെ ഒരു ലക്ഷമോ അതിലധികമോ തുക വരുന്ന 1,232 കേസുകളിലായി 2,450 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നഷ്ടമായത്. കണ്ടെത്തിയ ആകെ കേസുകളില്‍ 49 ശതമാനവും (609 കേസുകള്‍) റിപോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. നഷ്ടപ്പെട്ട ആകെ തുകയുടെ 19 ശതമാനമാണ് (462 കോടി രൂപ) ഇവിടെനിന്ന്് നഷ്ടമായത്. മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജസ്ഥാനില്‍ കേവലം മൂന്നു ശതമാനം (38 കേസുകള്‍) ആണ് റിപോര്‍ട്ട് ചെയ്തതെങ്കിലും ഇവിടെനിന്നാണ് ആകെ തുകയുടെ 44 ശതമാനവും (1096 കോടി രൂപ) നഷ്ടപ്പെട്ടത്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണു കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതെങ്കിലും കൂടുതല്‍ പണം നഷ്ടമായിട്ടുള്ളത് രാജസ്ഥാന്, ചണ്ഡീഗഡ്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ്. ആകെ നഷ്ടമായ തുകയുടെ 70 ശതമാനവും നഷ്ടപ്പെട്ടത് ഇവിടങ്ങളില്‍ നിന്നാണ്.
ദക്ഷിണേന്ത്യയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട കൂടുതല്‍ കേസുകള്‍ ഉണ്ടാവാന്‍ കാരണം അവിടങ്ങളില്‍ കൂടുതല്‍ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബാങ്ക് മാനേജരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെ ഒരു ലക്ഷമോ അതിലധികമോ തുക വരുന്ന 1,232 കേസുകളിലായി 2,450 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നഷ്ടമായത്. കണ്ടെത്തിയ ആകെ കേസുകളില്‍ 49 ശതമാനവും (609 കേസുകള്‍) റിപോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. നഷ്ടപ്പെട്ട ആകെ തുകയുടെ 19 ശതമാനമാണ് (462 കോടി രൂപ) ഇവിടെനിന്ന്് നഷ്ടമായത്. മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജസ്ഥാനില്‍ കേവലം മൂന്നു ശതമാനം (38 കേസുകള്‍) ആണ് റിപോര്‍ട്ട് ചെയ്തതെങ്കിലും ഇവിടെനിന്നാണ് ആകെ തുകയുടെ 44 ശതമാനവും (1096 കോടി രൂപ) നഷ്ടപ്പെട്ടത്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണു കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതെങ്കിലും കൂടുതല്‍ പണം നഷ്ടമായിട്ടുള്ളത് രാജസ്ഥാന്, ചണ്ഡീഗഡ്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ്. ആകെ നഷ്ടമായ തുകയുടെ 70 ശതമാനവും നഷ്ടപ്പെട്ടത് ഇവിടങ്ങളില്‍ നിന്നാണ്.
ദക്ഷിണേന്ത്യയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട കൂടുതല്‍ കേസുകള്‍ ഉണ്ടാവാന്‍ കാരണം അവിടങ്ങളില്‍ കൂടുതല്‍ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബാങ്ക് മാനേജരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT