Flash News

പൊതുനിരത്തില്‍ 40കാരിയെ നഗ്നയാക്കി മര്‍ദ്ദിച്ചു; ബിജെപി കൗണ്‍സിലര്‍ ഒളിവില്‍

പൊതുനിരത്തില്‍ 40കാരിയെ നഗ്നയാക്കി മര്‍ദ്ദിച്ചു; ബിജെപി കൗണ്‍സിലര്‍ ഒളിവില്‍
X


അഹമ്മദാബാദ്: ഗുജറാത്തില്‍ 40കാരിയെ പൊതുനിരത്തില്‍ നഗ്നയാക്കി മര്‍ദ്ദിച്ച ബിജെപി കൗണ്‍സിലര്‍ ഒളിവില്‍. നന്‍പുര അഹ്‌വയിലെ വാര്‍ഡ് കൗണ്‍സിലറായ പ്രവീണ്‍ കഹാറാണ് ഒളിവില്‍ പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മൂന്ന് ബന്ധുക്കളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഗുജറാത്തിലെ സൂറത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. റാന്‍ഡര്‍ മേഖലയിലെ യുവതിയുടെ ഫ് ളാറ്റിലേക്ക് പ്രവീണ്‍ കഹാറും മൂന്ന് ബന്ധുക്കളും അതിക്രമിച്ചു കയറുകയായിരുന്നു. പ്രവീണിന്റെ മകളുടെ ഭര്‍ത്താവ് ജയേഷ് ടെയ്‌ലറും സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്ത്രീയെയും ജയേഷിനെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുവരെയും പൊതുനിരത്തിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടയില്‍ ജയേഷ് ഓടി രക്ഷപ്പെട്ടു. സ്ത്രീയെ വിവസ്ത്രയാക്കിയ ശേഷം സംഘം മര്‍ദ്ദനം തുടര്‍ന്നു. ആക്രമണത്തിന് ശേഷം സംഘം ഇവിടെ നിന്ന് രക്ഷപെടുകയും ചെയ്തു.
ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി സ്ത്രീ പരാതി നല്‍കിയെങ്കിലും ബിജെപി കൗണ്‍സിലര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയ ശേഷമാണ് നടപടിയുണ്ടായത്. തുടര്‍ന്ന് മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രധാനപ്രതിയായ ബിജെപി കൗണ്‍സിലര്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it