Flash News

പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി



ഗുവാഹത്തി: പരിശീലനപ്പറക്കലിനിടെ ചൈനാ അതിര്‍ത്തിയില്‍ കാണാതായ സുഖോയ് 30 വ്യോമസേനാ വിമാനത്തിലെ മലയാളി അടക്കമുള്ള രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. കോഴിക്കോട് സ്വദേശി അച്ചുദേവ് (25), ചണ്ഡീഗഡ് സ്വദേശി ദിവേശ് പങ്കജ് (23) എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അരുണാചല്‍പ്രദേശിലെ അതിര്‍ത്തിപ്രദേശത്തുനിന്ന് കണ്ടെത്തിയതായി വ്യോമസേന അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് തിരച്ചിലിനിടെ പൈലറ്റുമാരുടെ ശരീരാവശിഷ്ടങ്ങള്‍, പഴ്‌സ് എന്നിവ കണ്ടെത്തിയത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും നേരത്തെ കണ്ടെത്തിയിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയാണ് അച്ചുദേവ്. കഴിഞ്ഞമാസം 23നാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്.
Next Story

RELATED STORIES

Share it