പെരുവയില്‍ കനാല്‍ തകര്‍ന്ന് വന്‍ കൃഷി നാശം
BY kasim kzm16 July 2018 3:16 AM GMT
kasim kzm16 July 2018 3:16 AM GMT
പെരുവ: കനാല്‍ തകര്‍ന്ന് വന്‍ കൃഷി നാശം. പെരുവ മരങ്ങോലി കനാലിന്റെ ചെത്തുകുന്ന് ഭാഗത്താണ് കനാല്‍ തകര്‍ന്നത്. നിര്‍മാണത്തിലെ അപാകതയാണ് കനാല്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാമത്തെ പ്രാവശ്യമാണ് ഈ ഭാഗത്ത് കനാല്‍ തകരുന്നത്.
തകര്‍ന്ന കനാലിലൂടെ വെള്ളം ശക്തമായി കുത്തിയൊഴുകി റബര്‍, കപ്പ, വാഴ, കൊക്കോ എന്നീ കൃഷികള്ക്ക്് നാശനഷ്ടമുണ്ടായി. കുന്നപ്പിള്ളി തെക്കേക്കര ഭാഗത്തെ പാടത്ത് കൃഷി ചെയ്തിരുന്ന പഴയംപ്പിള്ളില് രാജുമോന്റെ വാഴയും, കൊക്കോയും, പുളിയംപ്പിള്ളില് സെബാസ്റ്റ്യന്റെ കപ്പ, വാഴ, തെക്കേക്കര കുഞ്ഞപ്പന്റെ കപ്പയും വാഴയും എന്നിവയാണ് വെള്ളം കയറി നശിച്ചത്.
വെള്ളം കുത്തിയൊഴുകി റബര്‍ മരങ്ങളും മറിഞ്ഞിട്ടുണ്ട്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കനാലില്‍ വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളം കനാലിലൂടെ സുഗമമായി ഒഴുകിപ്പോവാന്‍ കഴിയാത്തവിധം കനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. ഇതുമൂലം വെള്ളം ഒഴുകിപ്പോവാതെ വരുകയും ചെയ്തതാണ് കനാല്‍ തകരാന്‍ കാരണമായത്. കനാല്‍ തകര്‍ന്ന ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി സൈഡ് ഭിത്തി കെട്ടിയാണ് കനാല്‍ നിര്‍മിച്ചിരുന്നത്.
അഞ്ചു മീറ്ററിലധികം ഉയരത്തില്‍ കെട്ടിയ സൈഡ് ഭിത്തില് കമ്പിയില്ലാതെ വെറുതെ കോണ്‍ക്രീറ്റ് ചെയ്താണ് കനാല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതാണ് കനാല്‍ തകരാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. 2010ല്‍ ഈ ഭാഗത്ത് കനാല്‍ തകര്‍ന്നിരുന്നു.
നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2014 ലാണു കനാല്‍ പുനര്‍നിര്‍മിച്ചത്. ഈ കനാല്‍ തകര്‍ന്നതോടെ മുളക്കുളം ഇടയാറ്റു പാടശേഖരത്തിലെ നെല്‍കൃഷിയെ സാരമായി ബാധിക്കും.
തകര്‍ന്ന കനാലിലൂടെ വെള്ളം ശക്തമായി കുത്തിയൊഴുകി റബര്‍, കപ്പ, വാഴ, കൊക്കോ എന്നീ കൃഷികള്ക്ക്് നാശനഷ്ടമുണ്ടായി. കുന്നപ്പിള്ളി തെക്കേക്കര ഭാഗത്തെ പാടത്ത് കൃഷി ചെയ്തിരുന്ന പഴയംപ്പിള്ളില് രാജുമോന്റെ വാഴയും, കൊക്കോയും, പുളിയംപ്പിള്ളില് സെബാസ്റ്റ്യന്റെ കപ്പ, വാഴ, തെക്കേക്കര കുഞ്ഞപ്പന്റെ കപ്പയും വാഴയും എന്നിവയാണ് വെള്ളം കയറി നശിച്ചത്.
വെള്ളം കുത്തിയൊഴുകി റബര്‍ മരങ്ങളും മറിഞ്ഞിട്ടുണ്ട്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കനാലില്‍ വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളം കനാലിലൂടെ സുഗമമായി ഒഴുകിപ്പോവാന്‍ കഴിയാത്തവിധം കനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. ഇതുമൂലം വെള്ളം ഒഴുകിപ്പോവാതെ വരുകയും ചെയ്തതാണ് കനാല്‍ തകരാന്‍ കാരണമായത്. കനാല്‍ തകര്‍ന്ന ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി സൈഡ് ഭിത്തി കെട്ടിയാണ് കനാല്‍ നിര്‍മിച്ചിരുന്നത്.
അഞ്ചു മീറ്ററിലധികം ഉയരത്തില്‍ കെട്ടിയ സൈഡ് ഭിത്തില് കമ്പിയില്ലാതെ വെറുതെ കോണ്‍ക്രീറ്റ് ചെയ്താണ് കനാല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതാണ് കനാല്‍ തകരാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. 2010ല്‍ ഈ ഭാഗത്ത് കനാല്‍ തകര്‍ന്നിരുന്നു.
നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2014 ലാണു കനാല്‍ പുനര്‍നിര്‍മിച്ചത്. ഈ കനാല്‍ തകര്‍ന്നതോടെ മുളക്കുളം ഇടയാറ്റു പാടശേഖരത്തിലെ നെല്‍കൃഷിയെ സാരമായി ബാധിക്കും.
Next Story
RELATED STORIES
മാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT