malappuram local

പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട: രണ്ടുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: നഗരത്തിലെ ഷാഡോ പോലിസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 2000 രൂപയുടെ 70 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍ പട്ടിക്കാട് സ്വദേശി അമാനത്ത് അബ്ദുല്‍ ഗഫൂര്‍ (38).മുള്ള്യാ മുര്‍ശ്ശി സ്വദേശി പന്തലാം ചേരിയില്‍ അബ്ദുറഹിമാന്‍ (34) എന്നിവരാണ് പെരിന്തല്‍ മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം സിഐ ടി എസ് ബിനുവും ഷാഡോ പോലിസും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2000 രൂപയുടെ 70 ലക്ഷം രൂപ കണ്ടെടുത്തു. നോട്ട് നിരോധനത്തിനു ശേഷം ജില്ലാ പോലിസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണയില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ജില്ലയില്‍ മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് അനധികൃത പണ ഇടപാടുകാരെ വലയിലാക്കുന്നത്. സിഐ ടി എസ് ബിനുപ, എസ് ഐ കമറുദീന്‍, ജൂനിയര്‍ എസ് ഐ എം ബി രാജേഷ് ഷാഡോ സംഘത്തിലെ ഉ—ദ്യോഗസ്ഥരായ എന്‍ ടി കൃഷ്ണകുമാര്‍,പി എന്‍ മോഹന കൃഷ്ണന്‍,സി പി മുരളീധരന്‍, എം മനോജ് കുമാര്‍,വിനോദ്,അനീഷ് പുളക്കല്‍,അഷ്‌റഫ് കൂട്ടില്‍,എസ് സുമേഷ്, പ്രഫുല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് തുടരന്വേഷിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.മലപ്പുറം ജില്ലയില്‍ നിരവധി കുഴല്‍പണ ഇടപാടുകാര്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ അത്തരം സംഘങ്ങളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
Next Story

RELATED STORIES

Share it