Flash News

പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച രണ്ടു യുവതികളെ കൊലപ്പെടുത്തി



കൊല്‍ക്കത്ത: പെണ്‍കുട്ടികളെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ രണ്ടു യുവതികളെ ബംഗാളില്‍ ഭര്‍തൃവീട്ടുകാര്‍ തല്ലിക്കൊന്നു. സംസ്ഥാനത്തെ രണ്ടിടങ്ങളിലായി രുമ നന്ദി (25), റുബീന ബീബി (24) എന്നിവരാണു കൊല്ലപ്പെട്ടത്. രുമ നന്ദിയുടെ വധവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ബിശ്വജിത്ത് നന്ദിയെയും മറ്റൊരു ബന്ധുവിനെയും പോലിസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ ഇല്ലാംബാസാര്‍ സ്വദേശിനിയായ രുമനന്ദിയെ കഴിഞ്ഞദിവസം രാത്രിയാണ് ഭര്‍തൃസഹോദരിയുയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലിംഗനിര്‍ണയ പരിശോധനയിലൂടെ കുഞ്ഞു പെണ്ണാണെന്നറിഞ്ഞപ്പോള്‍ രുമയെ ഭര്‍ത്തൃവീട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നെന്നു പോലിസ് പറയുന്നു. ഏഴുമാസം ഗര്‍ഭിണിയായിരുന്ന റുബീനയെ തിങ്കളാഴ്ചയാണു വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതി രണ്ടു ദിവസങ്ങള്‍ക്കു ശേഷം മരണപ്പെട്ടു. അള്‍ട്രാ സോണോഗ്രാഫി പരിശോധനയില്‍ കുഞ്ഞ് പെണ്ണാണെന്നറിഞ്ഞതോടെ ഒരു ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭ്രൂണഹത്യക്ക് ആവശ്യപ്പെട്ടപ്പോള്‍ തയ്യാറാവാതിരുന്ന തന്റെ മകളെ അവര്‍ കൊലപ്പെടുത്തിയതാണെന്നു റുബീനയുടെ അമ്മ സാക്കീനാ ബീബി ആരോപിച്ചു.
Next Story

RELATED STORIES

Share it