kozhikode local

പെണ്ണ്‌കെട്ടു വീരന്‍ യുവതിയെയും കൊണ്ട് മുങ്ങിയതായി പരാതി

നാദാപുരം: വിവിധ സ്ഥലങ്ങളില്‍നിന്ന് വിവാഹം കഴിക്കുകയും വീട്ടുകാരുടെ സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി കടന്നുകളയുകയും ചെയ്തയാ ള്‍ മറ്റൊരു യുവതിയെയും കൊണ്ട് മുങ്ങിയതായി പരാതി. വളയം കുറ്റിക്കാട്ടിലെ ജിജു എന്ന ആഷിഖിനെതിരെയാണ് നാദാപുരം പോലിസ് റൂറല്‍ എസ്പി എന്നിവര്‍ക്ക് രക്ഷിതാവ് പരാതി നല്‍കിയിരിക്കുന്നത്. തൊട്ടില്‍പ്പാലം ചേലക്കാട് ബത്തേരി എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇയാള്‍ വിവാഹം കഴിച്ചതായാണ് അിറവ്.
തൊട്ടില്‍പാലം മൂന്നാം കൈ എന്ന സ്ഥലത്ത് നിന്നായിരുന്നു ആദ്യ വിവാഹം കുറച്ച് കാലത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ ചേലക്കാട് ചരളില്‍ ലക്ഷം വീട് കോളനിയിലെ യുവതിയെ വിവാഹം ചെയ്തു.ഭാര്യയുടെ സ്വര്‍ണം വിറ്റ കാശ് തീര്‍ന്നതില്‍ പിന്നെ ബത്തേരി നമ്പിക്കൊല്ലി ചീരാല്‍ റൂട്ടിലെപഴൂര്‍ എന്ന സ്ഥലത്തെ സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു. ഭാര്യയെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച ശേഷം ബത്തേരി അമ്മായി പാലത്ത് മറ്റൊരു സ്ത്രീയുടെ വിവാഹം കഴിക്കുകയായിരുന്നു. പുതുമുസ്‌ലിമാണെന്ന് പരിചയപ്പെടുത്തിയാണ് മിക്ക സ്ഥലങ്ങളിലെയുംവിവാഹം നടന്നത്. ഇതിനിടെയാണ് നാദാപുരം ടൗണ്‍ പരിസരത്തെ വിവാഹമോചിതയും നാല് വയസ്സുള്ള കുട്ടിയുടെ മാതാവുമായ സ്ത്രീയെ വശീകരിച്ച് കടന്നു കളഞ്ഞത്.
പോലിസ് അന്വേഷിക്കുന്നതിനിടെ വാണിമേലില്‍ നിന്നും സ്ത്രീയോടൊപ്പം നാട്ടുകാര്‍ പിടികൂടി നാദാപുരം സ്റ്റേഷനില്‍ എല്‍പ്പിച്ചിരുന്ന ഇയാളെ താക്കീത് ചെയ്ത് വിട്ടെങ്കിലും വീണ്ടും സ്ത്രീയുമായി മുങ്ങുകയായിരുന്നു.
വളയം, വടകര, പയ്യോളി, സുല്‍ത്താന്‍ ബത്തേരി ഉള്‍പ്പെടെ പല സ്റ്റേഷനുകളിലുംകളവ് ബൈക്ക് മോഷണം തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it