പുല്‍പ്പള്ളിക്ക് നഷ്ടമായത് ശക്തനായ പോരാളിയെ
BY kasim kzm25 March 2018 3:56 AM GMT
kasim kzm25 March 2018 3:56 AM GMT
പുല്‍പ്പള്ളി: വി എന്‍ ലക്ഷ്മണനിലൂടെ പുല്‍പ്പള്ളിക്ക് നഷ്ടമായതു മികച്ച സമരപോരാളിയെ. കുടിയേറ്റ മേഖലയുടെ വികസനത്തിന് ഏറെ സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച വി എന്‍ ലക്ഷ്മണന്. പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പുല്‍പ്പള്ളിയുടെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷക്കാലം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. അര നൂറ്റാണ്ട് മുമ്പ് കുടിയേറ്റ കാലഘട്ടത്തില്‍ കൂത്താട്ടുകുളത്ത് നിന്നുമാണ് ലക്ഷ്മണന് പുല്പ്പള്ളിയിലെത്തയിത്. അന്നുതൊട്ട് നാടിന്റെ നാനാവിധമായ ആവശ്യങ്ങള്‍ക്കായി സജീവമായി പ്രവര്‍ത്തിച്ചുവന്നു. ദേവസ്വം ഭൂമി കൈയേറി താമസിച്ചുവന്ന കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കാനും മറ്റും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് അദ്ദേഹം. പുല്‍പ്പള്ളിയില്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിലും ലക്ഷ്മണന്റെ പങ്ക് നിസ്തുലമാണ്.
ടി യു ജേക്കബിനൊപ്പം പഴശ്ശിരാജാ കോളജ് അനുവദിക്കുന്ന കാര്യത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും സഹകരണ ബാങ്ക് ഡയറക്ടറും പഴശ്ശിരാജാ കോളജ് മുന്‍ ഗവേണിങ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സബ് ട്രഷറി, പോസ്റ്റ്ഓഫിസ്, പുല്‍പ്പള്ളി-സുല്‍ത്താന്‍ ബത്തേരി റോഡ്, പോലിസ് സ്റ്റേഷന് എന്നീ പൊതുകാര്യങ്ങള്‍ക്കും അദ്ദേഹം മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളിയില്‍ ഐഎന്‍ടിയുസി ഹെഡ്ലോഡ് വര്‍ക്കേഴ്സ് അസോസിയേഷനില്‍ അരനൂറ്റാണ്ടായി അദ്ദേഹം തന്നെയായിരുന്നു പ്രസിഡന്റ്.
വി എന്‍ ലക്ഷ്മണന്റെ നിര്യാണത്തില്‍ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എംഎല്‍എ, കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം, കെപിസിസി അംഗം കെ എല്‍ പൗലോസ്, മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ കെ സി റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അനുശോചിച്ചു.
ടി യു ജേക്കബിനൊപ്പം പഴശ്ശിരാജാ കോളജ് അനുവദിക്കുന്ന കാര്യത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും സഹകരണ ബാങ്ക് ഡയറക്ടറും പഴശ്ശിരാജാ കോളജ് മുന്‍ ഗവേണിങ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സബ് ട്രഷറി, പോസ്റ്റ്ഓഫിസ്, പുല്‍പ്പള്ളി-സുല്‍ത്താന്‍ ബത്തേരി റോഡ്, പോലിസ് സ്റ്റേഷന് എന്നീ പൊതുകാര്യങ്ങള്‍ക്കും അദ്ദേഹം മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളിയില്‍ ഐഎന്‍ടിയുസി ഹെഡ്ലോഡ് വര്‍ക്കേഴ്സ് അസോസിയേഷനില്‍ അരനൂറ്റാണ്ടായി അദ്ദേഹം തന്നെയായിരുന്നു പ്രസിഡന്റ്.
വി എന്‍ ലക്ഷ്മണന്റെ നിര്യാണത്തില്‍ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എംഎല്‍എ, കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം, കെപിസിസി അംഗം കെ എല്‍ പൗലോസ്, മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ കെ സി റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അനുശോചിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT