പുല്‍ക്കൂടുമായി വേലുച്ചാമിയെത്തിക്രിസ്മസിന് ഒരുങ്ങാന്‍
BY ajay G.A.G12 Dec 2015 4:20 AM GMT
ajay G.A.G12 Dec 2015 4:20 AM GMT
നിഷ ദിലീപ്
കൊച്ചി: ക്രിസ്മസ് എത്തിയതോടെ വേലുച്ചാമിയുടെ പുല്‍ക്കൂട് വിപണിയും സജീവമായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡിസംബറായാല് വേലുച്ചാമിയും കൂട്ടരും എറണാകുളത്ത് എത്തും. മേനക ജങ്ഷനടുത്ത് പോലിസ് എആര്‍ ക്യാംപിനു മുന്നിലാണ് വേലുച്ചാമിയുടെ പുല്ക്കൂടു നിര്‍മാണം. ഇത്തവണയും പതിവു തെറ്റിച്ചില്ല. മുളയില്‍ തീര്‍ത്ത ഫ്രെയിമുകളും പുല്ലുമൊക്കെയായി കഴിഞ്ഞ ഞായറാഴ്ച തന്നെ എറണാകുളത്ത് എത്തി. പുല്ക്കൂടിന് ആവശ്യക്കാര്‍ കൂടുന്നത് അനുസരിച്ച് നിര്‍മാണവും പുരോഗമിക്കും. നിര്‍മാണത്തിന് ആവശ്യമായ മുളയില്‍ തീര്‍ത്ത ഫ്രെയിമുകള്‍ നാട്ടില്‍ നിന്ന് നിര്‍മിച്ചു കൊണ്ടുവന്നിട്ടുണ്ട്. മുളയും വൈക്കോലും ഉപയോഗിച്ചു നിര്‍മിച്ച പുല്‍ക്കൂട് വലുതിന് 270ഉം ചെറുതിന് 220ഉം രൂപയാണു വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 രൂപയുടെ വ്യത്യാസമുണ്ട് ഇത്തവണ. കഴിഞ്ഞ വര്‍ഷം 250ഉം 200ഉം രൂപയായിരുന്നു വില. മുളയ്ക്കും വൈക്കോലിനും വില കൂടിയതിനാലാണ് വില കൂട്ടിയതെന്ന് വേലുച്ചാമി പറയുന്നു. 10 അടിയുടെ മുളയ്ക്ക് 160 രൂപ നല്‍കണം. ഒരു മുള കൊണ്ട് നാല് പുല്ക്കൂടു നിര്‍മിക്കാം. കഴിഞ്ഞ വര്‍ഷം വരെ വൈക്കോല്‍ കെട്ടിന് ഒന്നിന് 10 രൂപയായിരുന്നത് ഇത്തവണ 15 രൂപയായി. ഡിസംബര്‍ 15നു ശേഷമേ പുല്ക്കൂടിന് ആവശ്യക്കാര്‍ കൂടുതല്‍ വരുകയുള്ളൂ. ക്രിസ്മസ് തലേന്നു വരെ തിരക്കു തുടരും. മുത്തു, സുരേഷ്, രഞ്ജിത്ത്, ഗൗതം, ശേഖരന്, സെല്‍വം എന്നിവരും വേലുച്ചാമിക്കൊപ്പമുണ്ട്.
കൊച്ചി: ക്രിസ്മസ് എത്തിയതോടെ വേലുച്ചാമിയുടെ പുല്‍ക്കൂട് വിപണിയും സജീവമായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡിസംബറായാല് വേലുച്ചാമിയും കൂട്ടരും എറണാകുളത്ത് എത്തും. മേനക ജങ്ഷനടുത്ത് പോലിസ് എആര്‍ ക്യാംപിനു മുന്നിലാണ് വേലുച്ചാമിയുടെ പുല്ക്കൂടു നിര്‍മാണം. ഇത്തവണയും പതിവു തെറ്റിച്ചില്ല. മുളയില്‍ തീര്‍ത്ത ഫ്രെയിമുകളും പുല്ലുമൊക്കെയായി കഴിഞ്ഞ ഞായറാഴ്ച തന്നെ എറണാകുളത്ത് എത്തി. പുല്ക്കൂടിന് ആവശ്യക്കാര്‍ കൂടുന്നത് അനുസരിച്ച് നിര്‍മാണവും പുരോഗമിക്കും. നിര്‍മാണത്തിന് ആവശ്യമായ മുളയില്‍ തീര്‍ത്ത ഫ്രെയിമുകള്‍ നാട്ടില്‍ നിന്ന് നിര്‍മിച്ചു കൊണ്ടുവന്നിട്ടുണ്ട്. മുളയും വൈക്കോലും ഉപയോഗിച്ചു നിര്‍മിച്ച പുല്‍ക്കൂട് വലുതിന് 270ഉം ചെറുതിന് 220ഉം രൂപയാണു വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 രൂപയുടെ വ്യത്യാസമുണ്ട് ഇത്തവണ. കഴിഞ്ഞ വര്‍ഷം 250ഉം 200ഉം രൂപയായിരുന്നു വില. മുളയ്ക്കും വൈക്കോലിനും വില കൂടിയതിനാലാണ് വില കൂട്ടിയതെന്ന് വേലുച്ചാമി പറയുന്നു. 10 അടിയുടെ മുളയ്ക്ക് 160 രൂപ നല്‍കണം. ഒരു മുള കൊണ്ട് നാല് പുല്ക്കൂടു നിര്‍മിക്കാം. കഴിഞ്ഞ വര്‍ഷം വരെ വൈക്കോല്‍ കെട്ടിന് ഒന്നിന് 10 രൂപയായിരുന്നത് ഇത്തവണ 15 രൂപയായി. ഡിസംബര്‍ 15നു ശേഷമേ പുല്ക്കൂടിന് ആവശ്യക്കാര്‍ കൂടുതല്‍ വരുകയുള്ളൂ. ക്രിസ്മസ് തലേന്നു വരെ തിരക്കു തുടരും. മുത്തു, സുരേഷ്, രഞ്ജിത്ത്, ഗൗതം, ശേഖരന്, സെല്‍വം എന്നിവരും വേലുച്ചാമിക്കൊപ്പമുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT