പുനലൂര്‍ കോളജ് ജങ്ഷനില്‍ തീപ്പിടിത്തം: രണ്ട് കടകള്‍ കത്തിനശിച്ചു
BY fousiya sidheek14 Jun 2017 7:08 AM GMT
fousiya sidheek14 Jun 2017 7:08 AM GMT
പുനലൂര്‍: കോളജ് ജങ്ഷനില്‍ കടകള്‍ക്ക് തീപ്പിടിച്ചു. ഒരു വര്‍ക്ക്ഷോപ്പ് പൂര്‍ണമായും ശവപ്പെട്ടി കട ഭാഗികമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. പുനലൂര്‍ കണ്ടമത്ത് ഹൗസില്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള കടകള്‍ക്കാണ് തീപ്പിടിച്ചത്. സുജാഷിന്റെ ഓട്ടോ വര്‍ക്ക് ഷോപ്പും ദാനിയേലിന്റെ ശവപ്പെട്ടിക്കടയ്ക്കുമാണ് തീപ്പിടുത്തമുണ്ടായത്. പുനലൂരില്‍ നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുനലൂര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. സ്റ്റേഷന് ഓഫിസര്‍ ആര് ഷിബുവിന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT