പുനപ്പരിശോധനാ ഹരജികള്‍ നവംബര്‍ 13ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികള്‍ അടുത്ത മാസം 13ന് പരിഗണിക്കും.
ഹരജികള്‍ സുപ്രിംകോടതിയുടെ തുറന്ന കോടതിയില്‍ ഉച്ചയ്ക്ക് മൂന്നിനു വാദം കേള്‍ക്കും. കേസില്‍ 19 പുനപ്പരിശോധനാ ഹരജികളും ഏതാനും റിട്ട് ഹരജികളുമാണ് കോടതിയിലുള്ളത്. മുംബൈ ആസ്ഥാനമായ ദേശീയ അയ്യപ്പ ഭക്തജന സംഘം, അയ്യപ്പ വിശ്വാസി ജയ രാജ്കുമാര്‍ എന്നിവരുടെ റിട്ട് ഹരജികള്‍ പരിഗണിച്ചാണ് വാദം കേള്‍ക്കുന്ന തിയ്യതി തീരുമാനിച്ചത്. അടുത്ത 17നാണ് മണ്ഡലപൂജയ്ക്കായി ശബരിമല നട തുറക്കുക. അതിനു നാലു ദിവസം മുമ്പുതന്നെ സ്ത്രീകളുടെ വിലക്കു സംബന്ധിച്ച ഉത്തരവ് പുനപ്പരിശോധിക്കണോ എന്നു കോടതി തീരുമാനിക്കും.
Next Story

RELATED STORIES

Share it