പുത്തന്‍ സാന്നിധ്യമായി മുരളീധരനും വിജുകൃഷ്ണനും

ഹൈദരാബാദ്: കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത മുരളീധരന്‍ ആലത്തൂര്‍ കാട്ടുശ്ശേരി സി വിശ്വനാഥന്റെയും മീനാക്ഷിക്കുട്ടിയുടെയും മകനാണ്. ബംഗളൂരു, കൊച്ചി, അഹ്മദാബാദ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. അഹ്മദാബാദില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായി സിപിഎമ്മിലെത്തി. എസ്എഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കവെ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലേക്ക്.  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച നാഷനല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ് ഓഫ് ഡിസേബിള്‍ഡ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയാണ്.
കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് കേന്ദ്രകമ്മിറ്റിയിലെത്തിയ വിജു കൃഷ്ണന്‍. 1974ല്‍ കരിവെള്ളൂരില്‍ പി കൃഷ്ണന്റെയും ശ്യാമളയുടെയും മകനായി ജനിച്ചു. അച്ഛന്‍ കൃഷ്ണന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് സോയില്‍ കണ്‍സര്‍വേഷന്‍ തെക്കന്‍ മേഖലാ ഡയറക്ടറായിരുന്നു.
Next Story

RELATED STORIES

Share it