Idukki local

പീരുമേട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്



പീരുമേട്: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞു 40 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരം. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയില്‍ ഏലപ്പാറയ്ക്കു സമീപം ചിന്നാര്‍ മൂന്നാം വളവില്‍ വ്യാഴാഴ്ച്ച രാവിലെ 9.30നാണ് അപകടം നടന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് കട്ടപ്പനയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസ് വളവില്‍വച്ച് നിയന്ത്രണംവിട്ട് പാതയോരത്തെ തിട്ടയില്‍ ഇടിച്ച ശേഷം റോഡിലേക്കു മറിയുകയായിരുന്നു. ബസ് യാത്രക്കാരായ ഏലപ്പാറ കുറ്റിക്കപ്പറമ്പില്‍ ബ്ലസന്‍(12), മുണ്ടക്കയം എംഎസ് അപ്പാര്‍ട്ട്‌മെന്റ് മിനിക്കുട്ടി, ഏലപ്പാറ ഞാവിലിക്കല്‍ ലിജോ(18), പീരുമേട് പ്ലാക്കത്തടം ആഷിക് (17), ഏലപ്പാറ, പാരീസ്ഇല്ലം അമര്‍ (17), കോഴിക്കാനം തായ്‌വിള അതുല്‍ കൃഷ്ണ(14), ഏലപ്പാറ പുത്തന്‍പുരയ്ക്കല്‍ ശ്രേയ (13), ഏലപ്പാറ കല്ലുംപുറത്ത് ദേവനന്ദന(12), ഏലപ്പാറ വെള്ളപ്പറമ്പില്‍ ബ്ലസി(14), കിഴക്കേചെമ്മണ്ണാര്‍ മുളങ്കാട്ടില്‍ നിഥിന്‍(13), കുവപ്പള്ളി പുളമൂട്ടില്‍ ഷാനവാസ് (20), മുണ്ടക്കയം പുതുപ്പറമ്പില്‍ മറിയം ബീവി, ഏലപ്പാളം വേലംതോട്ടില്‍ ഷഹന (13), വാക്കാട് പുത്തന്‍പുരയ്ക്കല്‍ മോനിഷ(13), വാക്കാട് തുള്ളിവാളാകം ടെന്‍ഷ (13), ഏലപ്പാറ പുമ്പടിയില്‍ ഗൗരി (14), ഉപ്പുതറ കോളശ്ശേരില്‍ മാത്യു (33), പീരുമേട് പുളിക്കല്‍ ഉണ്ണിക്കൃഷ്ണന്‍ (50), പീരുമേട് പത്തുമുടി മായാകൃഷ്ണന്‍ (59), പീരുമേട് പത്തുമുടി അരസന്‍ (42), ഏലപ്പാറ അജിഭവന്‍ സ്‌നേഹ (13), ഏലപ്പാറ പുത്തന്‍വീട് സിജി സ്റ്റീഫന്‍(13), ഏലപ്പാറ ജെനിഭവന്‍ ജെനിമോള്‍ (14), ബൊണാമി പൊന്‍വിലാസം ആര്യ (13), ഏലപ്പാറ വേലംതോട്ടില്‍ അന്‍സില്‍(13), പോത്തുപാറ രേഖബോത്ത് ഹൗസ് അക്‌സ (14), ഏലപ്പാറ പുത്തന്‍പുരയ്ക്കല്‍ ഗായത്രി (13), പമ്പാവാലി പാലമൂട്ടില്‍ ബിനോ രവീന്ദ്രന്‍(52), മേരികുളം മാടപ്പള്ളില്‍ ജോസ് (50), ഹെലിബറിയ പുത്തന്‍പുരയ്ക്കല്‍ ജിത്തു (14), ചിന്നാര്‍ വടയല്‍കൂടിവിള ആല്‍ബിന്‍ (22), ഹെലിബെറിയ പാറവിള ഫഌമിങ് (13), കോഴിക്കാനം പുത്തന്‍പുരയ്ക്കല്‍ സുജിത്, മടുക്ക പുതുപ്പറമ്പില്‍ ജോര്‍ജ് (57), ഏലപ്പാറ കല്ലുപുറത്ത് ദേവജിത്ത് (14), പള്ളിക്കുന്ന് രേഖ ബ്ലോക്ക് സുനീഷ്, പമ്പുകുളം സ്വദേശി രാഹുല്‍(14), ഏലപ്പാറ മുരളിഭവന്‍ അഭിജിത്ത് (14), കോഴിക്കാനം എസ്‌റ്റേറ്റ് ലയം ജെന്‍സി(13) എന്നിവര്‍ക്കാണു പരിക്കേറ്റത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നിഥിന്‍, അതുല്‍, ഗൗരി, മാത്യു മായകൃഷ്ണന്‍, ബിനോ എന്നിവരെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമിത വേഗത്തിലായിരുന്ന ബസ് എതിര്‍ദിശയില്‍ നിന്നു വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസ്സിനടിയില്‍ അകപ്പെട്ട ഡ്രൈവറെ അരമണിക്കൂറോളം പണിപ്പെട്ടാണു പുറത്തെടുത്തത്. പരിക്കേറ്റവരെ നാട്ടുകാരും പീരുമേട് പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. 72 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസ്സില്‍ കുടുങ്ങി കിടന്നവരെ ഒപ്പം ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരും സമീപവാസികളും ചേര്‍ന്ന് പുറത്തെടുത്തു. പിന്നിലെ ഗ്ലാസ് തകര്‍ത്താണ് മിക്കവരെയും പുറത്തിറക്കിയത്. കട്ടപ്പന, പീരുമേട് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് യനിറ്റുകളും എത്തി. ഇവര്‍ എത്തിയശേഷം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി നോക്കി അടിയില്‍ ആളില്ലെന്ന് ഉറപ്പുവരുത്തി. അപകടത്തില്‍പ്പെട്ട കുട്ടികള്‍ ചീന്താറ്റിലെ സെന്റ് ജോസഫ്‌സ് സ്‌കുളിലെ വിദ്യാര്‍ഥികളാണ്. അപകടം നടന്നതിന് 500 മീറ്റര്‍ താഴെ കഴിഞ്ഞ സപ്തംബറിലും സ്വകാര്യ ബസ് തിട്ടയിലിടിച്ച് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വലതുവശം തേയില തോട്ടത്തിലെ അഗാധ താഴ്ച്ചയുള്ള സ്ഥലമാണ്. തിട്ടയിലിടിച്ചു മറിഞ്ഞ ബസ് റോഡില്‍തന്നെയായതിനാല്‍ വന്‍ദുരന്തം ഒഴിവായി.
Next Story

RELATED STORIES

Share it