Flash News

പീഡനം: കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ നാട്ടുകാര്‍ നാടുകടത്തി



കൊല്ലം: അഞ്ചലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയുടെ കുടുംബത്തെ നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാര്‍ ആട്ടിയോടിക്കുകയായിരുന്നു. ദുര്‍നടപ്പുകാരെന്നാരോപിച്ചായിരുന്നു നാടുകടത്തല്‍. കുട്ടിയുടെ മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. മൃതദേഹം കാണാന്‍പോലും നാട്ടുകാര്‍ അനുവദിച്ചില്ലെന്നും നാട്ടിലെത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. പോലിസ് നോക്കിനില്‍ക്കെയായിരുന്നു നാട്ടുകാരുടെ ആക്രമണം. ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ലെന്നും കുട്ടിയുടെ അമ്മ പറയുന്നു. തുടര്‍ന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. നിലവില്‍ ഇവരുടെ ആറംഗ കുടുംബം ഒളിവിലാണ്. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണ്. അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണത്തില്‍ ദുഃഖത്തില്‍ കഴിയുന്ന വീട്ടുകാര്‍ക്ക് നാട്ടുകാരുടെ സംഘര്‍ഷം മനോവിഷമം സൃഷ്ടിക്കുമെന്നതിനാലും സുരക്ഷയ്ക്കും വേണ്ടി  ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുെന്നന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it