പി ജയരാജന്റെ അപേക്ഷ 27ലേക്ക് മാറ്റി

തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ 25ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി നല്‍കിയ അപേക്ഷ കോടതി ഏപ്രില്‍ 27ലേക്കു മാറ്റി. മനോജ് വധക്കേസിലെ ജാമ്യവ്യവസ്ഥ പ്രകാരം ജയരാജന്‍ ഇപ്പോള്‍ സഹോദരിയുടെ വടകര ചോ റോട്ടെ വീട്ടിലാണു താമസം.
അടുത്ത മാസം 17, 18 തിയ്യതികളില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി ജയരാജന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഏപ്രില്‍ 17ന് പരിയാരം മെഡിക്കല്‍ കോളജില്‍ ഡോ. അഷ്‌റഫിന്റെ പരിശോധനയ്ക്കു വിധേയനാവാനും 18ന് ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ജയരാജന്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടിയത്.
Next Story

RELATED STORIES

Share it