പിതാവിന്റെയും മകളുടെയും ആത്മഹത്യ: മൂന്നുപേര്‍ പിടിയില്‍

മൂവാറ്റുപുഴ: പിതാവും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കൊള്ളപ്പലിശ സംഘത്തില്‍പ്പെട്ട മുന്‍ പോലിസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. വെള്ളൂര്‍ക്കുന്നം പാലകോട് പുത്തന്‍പുര ബാബു(48), മകള്‍ അമൃത(22) എന്നിവര്‍ രണ്ടാഴ്ച മുമ്പ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് സംഘത്തെ ഇന്നലെ പുലര്‍ച്ചെ വീടുകളില്‍ നിന്നും മൂവാറ്റുപുഴ പോലിസ് കസ്റ്റഡിയിലെടുത്തത്.
ബാബുവിനെ കാറിനുള്ളില്‍ വിഷം കഴിച്ച നിലയിലും അമൃതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. സംഘത്തില്‍ നിന്നും ബാബു പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാനാവാതെ വന്നതിനെ തുടര്‍ന്നു സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയപ്പെടുന്നു.
ബാബുവിന്റെ മരണശേഷവും സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണ് മകള്‍ അമൃതയെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സാമൂഹികപ്രവര്‍ത്തകന്‍ എം ജെ ഷാജി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് കമ്മീഷന്‍ പോലിസിനോട് സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടതോടെയാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പോലിസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
Next Story

RELATED STORIES

Share it