പിണറായി കൂട്ടക്കൊല സൗമ്യയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലിസ് ശ്രമം

തലശ്ശേരി: പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ മാതാപിതാക്കളെയും മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന സൗമ്യയെ സുഹൃത്തുക്കളുടെ മുന്നില്‍വച്ച് ചോദ്യംചെയ്തു. തന്റെ ഇളയ മകള്‍ കീര്‍ത്തന മരണപ്പെട്ടതിന് ഉത്തരവാദി ഭര്‍ത്താവ് കിഷോറാണെന്നും തനിക്ക് യാതൊരു പങ്കുമില്ലെന്നും അന്വേഷണസംഘത്തോട് പറഞ്ഞതായാണു സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കിഷോറിനെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയേറി. കിഷോറിന്റെ മൊബൈല്‍ നമ്പര്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. ഇളയ കുട്ടിയുടെ ജനനത്തിനു ശേഷം ഇരുവരും അകന്നെന്നും അതില്‍ പിന്നീടാണ് സൗമ്യയെ ഉപേക്ഷിച്ചതെന്നുമുള്ള വാര്‍ത്തകള്‍ ഇതോടെപ്പം പുറത്തുവന്നിരുന്നു. എന്നാല്‍ രണ്ടു മക്കളോടും അച്ഛനമ്മമാരോടും വലിയ സ്‌നേഹത്തോടെയാണ് സൗമ്യ പെരുമാറാറുള്ളതെന്നാണ് സഹോദരി വെളിപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൗമ്യ അനുഭവിക്കുന്നുണ്ട്. മൂന്നുപേരുടെ മരണത്തിന് താന്‍ ഒറ്റയ്ക്ക് ഉത്തരവാദിയാണെന്ന് സൗമ്യ പോലിസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും സഹായികളോ സുഹൃത്തുക്കളോ ആയി പോലിസ് നിരീക്ഷണത്തില്‍ ഉള്ളവരെയാണ് അന്വേഷണസംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്.
Next Story

RELATED STORIES

Share it