Flash News

പിണറായിയിലെ ദുരൂഹമരണങ്ങള്‍: രണ്ട് യുവാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു

പിണറായിയിലെ ദുരൂഹമരണങ്ങള്‍: രണ്ട് യുവാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു
X
തലശേരി: പിണറായി പടന്നക്കരയിലെ ഒരു വീട്ടില്‍ ഒന്നിനുപിറകെ മറ്റൊന്നായി നടന്ന നാലു ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. മരിച്ച കുട്ടികളുടെ മാതാവ് സൗമ്യയുമായി ബന്ധമുള്ള രണ്ട് യുവാക്കളെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇന്ന് കസ്റ്റഡിയിലെടുത്ത സൗമ്യയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.  തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ മഫതിയില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയില്‍ എടുത്തത്.



സൗമ്യയുടെ പിതാവ് കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (ഒന്‍പത്), കീര്‍ത്തന (ഒന്നര) എന്നിവരാണ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചത്.ഛര്‍ദ്ദിയും വയറു വേദനയുമായിരുന്നു നാലു പേരുടെയും അസുഖം. മരണത്തില്‍ ദുരൂഹത തോന്നിയ സാഹചര്യത്തില്‍ ഇവരുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തില്‍ അമിതമായ അളവില്‍ അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് മാസം മുന്‍പ് മരിച്ച സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു.
Next Story

RELATED STORIES

Share it