kozhikode local

പിഎസ്‌സി സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് തലസ്ഥാനത്തു നിന്നെത്തിയവര്‍ കുഴങ്ങി

കോഴിക്കോട്: നിപവൈറസ് ബാധയെതുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റിവച്ച വിവരം  അറിയിക്കാത്തത് ഉദ്യോഗാര്‍ഥികളെ കുഴക്കി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റിന്റെ ജില്ലയിലെ ഒഴിവിലേക്ക് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് തിരുവന്തപുരം ജില്ലയില്‍ നിന്ന് പിഎസ്‌സി ഓഫിസിലെത്തിയവരാണ് ബുദ്ധിമുട്ടിലായത്. 1മുതല്‍  8വരെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നിശ്ചയിച്ചത്. ഇന്നലെ തിരുവന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായിരുന്നു പരിശോധന തീരുമാനിച്ചത്. എന്നാല്‍ നിപാ  ഭീതിയെ തുടര്‍ന്ന് മെയ് 31ന് വൈകുന്നേരം നാലരയോടെ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം പരിശോധന മാറ്റിവച്ചിരുന്നു.  സാധാരണ നിലയില്‍ ഉദ്യോഗാര്‍ഥികള്‍ ഈ വിവരം  മെസേജ് ആയി നല്‍കേണ്ടതാണ്. അത് നല്‍കിയില്ല. പകരം പത്രങ്ങളില്‍ കോഴിക്കോട് എഡിഷനില്‍ മാത്രം വാര്‍ത്ത നല്‍കി. ഇതറിയാതെ അമ്പതോളം ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളുമാണ് തിരുവന്തപുരത്ത് നിന്ന് എത്തിയത്.
Next Story

RELATED STORIES

Share it