Health

പാവപ്പെട്ടവന്റെ ബോട്ടി കമ്യൂണിസ്റ്റ് ചൈനയിലേക്ക്

കോഴിക്കോട് : ചൈനയിലെ വന്‍കിട റസ്റ്റാറന്റുകളില്‍ മലബാറിലെ തട്ടുകടകളിലെ തനി നാടന്‍ വിഭത്തിന്റെ ഗന്ധം ഉയര്‍ന്നു തുടങ്ങി.നമ്മുടെ തട്ടുകടകളിലെ ജനപ്രിയ വിഭവമായ ബോട്ടി ആണ് ചൈനയിലെ രുചിഭേദങ്ങള്‍ക്കൊപ്പം തീന്‍ മേശമേല്‍ എത്തുന്നത്.കേരളത്തിലെ ബീഫ് സ്റ്റാളുകളില്‍ നിന്നും ശേഖരിക്കുന്ന ബോട്ടി (വൃത്തിയാക്കിയ കുടല്‍) ആണ് ടിന്നിലടച്ച് ചൈനയിലേക്ക് എത്തിക്കുന്നത്.ഏജന്റുമാര്‍ വഴിയാണ് ബോട്ടിയുടെ ചൈനയിലേക്കുള്ള യാത്ര .
മുന്‍പ് മാംസം വാങ്ങാന്‍ പണമില്ലാത്തവരാണ് കുറഞ്ഞ വിലക്ക് ബോട്ടി വാങ്ങി കഴുകി വൃത്തിയാക്കി ഉപയോഗിച്ചിരുന്നത്.ഗള്‍ഫ് കുടിയേറ്റത്തോടെ പ്രവാസികള്‍ ബോട്ടി മാഹാത്മ്യം പ്രചരിപ്പിച്ചപ്പോള്‍ ഇത് മലബാറില്‍ ബിഫിനൊപ്പം നില്‍ക്കുന്ന വിഭവമായി മാറി.മസാലയിലും കുരുമുളക് പൊടിയിലും മുങ്ങി നല്ലവണ്ണം വെന്ത് പാകമായ ബോട്ടി കപ്പയും കൂട്ടി തട്ടുന്നവരുടെ എണ്ണം ഏറെയുണ്ടായി.ഇതോടെ പല ബീഫ് സ്റ്റാളുകളിലും ബോട്ടി കിട്ടാന്‍ നേരത്തെ പറഞ്ഞുവെക്കേണ്ട അവസ്ഥയുമുണ്ടായി. പക്ഷേ ഇതിനിടയിലായിരുന്നു ചൈനക്കാരുടെ വരവ്.മുബൈയിലെ ഏജന്റുമാര്‍ വഴിയാണ് ചൈനക്കാര്‍ ബോട്ടിക്കായി കേരളത്തിലെത്തിയത്.കേരത്തിലെ ബീഫ് സ്റ്റാളുകളില്‍ നിന്നും ബോട്ടി നേരിട്ടു വാങ്ങുന്നതിനു പകരം ഇതിനായി മുബൈയിലെ ഏജന്റുമാരെ ചുമതലപ്പെടുത്തി.മുബൈ വാലകള്‍ കേരളത്തില്‍ തന്നെ സബ് ഏജന്‍സികളെയും നിയമിച്ചു.അവരാണ് ബീഫ് സ്റ്റാളുകളില്‍ നിന്നും ബോട്ടി ശേഖരിക്കുന്നത്.ഉപ്പിട്ട് സൂക്ഷിക്കുന്ന ബോട്ടി വലിയ ഡ്രമ്മുകളിലാക്കിയാണ് മുബൈയിലേക്ക് കയറ്റി അയക്കുന്നത്.അവിടെ സംസ്‌ക്കരിച്ച ശേഷം ചൈനയിലേക്ക് കടല്‍ കടക്കും.
കേരളത്തില്‍ പലയിടങ്ങളിലും ബോട്ടി സംസ്‌ക്കരിക്കുന്ന സ്ഥലങ്ങളുണ്ട്.ഇവിടങ്ങളില്‍ നിന്നും ലോഡ് കണക്കിനാണ് ബോട്ടി മുബൈയിലേക്ക് കയറ്റി അയക്കുന്നത്.മാംസ വ്യാപാരികള്‍ ബോട്ടി വില്‍പ്പനയിലൂടെ വലിയ ലാഭമൊന്നും നേടുന്നില്ലെങ്കിലും ഏജന്റുമാരും മുബൈയിലെ കയറ്റുമതിക്കാരുമാണ് നേട്ടമുണ്ടാക്കുന്നത്.
Next Story

RELATED STORIES

Share it