പാലക്കാട്ടെ കൊമ്പനെ തുരത്താന്‍ വയനാട്ടില്‍ നിന്നും വിദഗ്ധസംഘം
BY kasim kzm23 Feb 2018 4:29 AM GMT
kasim kzm23 Feb 2018 4:29 AM GMT
പാലക്കാട്: കഴിഞ്ഞ മൂന്നുദിവസമായി ജനങ്ങളെ ഭീതിയിലാക്കി ജനവാസമേഖലയില്‍ നിലയുറപ്പിക്കുന്ന കൊമ്പനെയും കുട്ടിയാനയെയും തുരത്താന്‍ കഴിയാതെ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കാവിശ്ശേരിയിലായിരുന്ന ആനകള്‍ പുലര്‍ച്ചെ അഞ്ചോടെ വീണ്ടും മാത്തൂരിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. പിന്നീട് പകല്‍ മുഴുവന്‍ പാലപ്പൊറ്റ, പാറയ്ക്കല്‍ എന്നീ പ്രദേശങ്ങളിലെ ചെറിയ ചെറിയ കാടുകളിലായി നിലയുറപ്പിക്കുകയായിരുന്നു.
അടുത്തടുത്ത് വീടുകളായിരുന്നതിനാല്‍ വീട്ടിലുള്ളവരോട് പുറത്തിറങ്ങരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകീട്ട് നാലരയോടെ വനം-പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കത്തിനൊടുവില്‍ സമീപത്തെ പൂടൂര്‍ പുഴയിലിറങ്ങിയ ആനകള്‍ അരമണിക്കൂറോളം വെള്ളത്തില്‍ കിടന്നു. ശേഷം പുഴയും പാലക്കാട്-ഷൊര്‍ണൂര്‍ ദേശീയപാതയും കടന്ന് പറളിയിലേക്ക് പ്രവേശിച്ചു. പക്ഷേ, മണിക്കൂറുകള്‍ക്കകം ആനകള്‍ വീണ്ടും പുഴ കടന്ന് പാലപ്പൊറ്റയിലേക്ക് തിരികെ എത്തുകയായിരുന്നു. രണ്ട് രാത്രിയും മൂന്ന് പകലും നടത്തിയ പരിശ്രമങ്ങള്‍ ഫലം കാണാതായതോടെ വയനാട്ടില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായം വനം വകുപ്പ് അധികൃതര്‍ തേടിയിട്ടുണ്ട്.
വയനാട് തമ്പാന്മാര് അര്‍ധരാത്രിയോടെ എത്തി ആനയെ പറളി, കണാവല്ലൂര്‍ വഴി അയ്യര്‍മല വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം തുടരുകയാണ്. പറളിയില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരമുണ്ട് മുണ്ടൂരിലെ അയ്യര്‍ മലയിലേക്ക്. ഇതിനിടയില്‍ കണാവല്ലൂര്‍, മുണ്ടൂര്‍ ഭാഗത്തായി ചെറിയ കാടുകളും ഉണ്ടെന്നതിനാല്‍ ഈ വഴിയാകും ആനകളെ തിരികെ കാടുകയറ്റുകയെന്നാണ് അറിയുന്നത്.
അടുത്തടുത്ത് വീടുകളായിരുന്നതിനാല്‍ വീട്ടിലുള്ളവരോട് പുറത്തിറങ്ങരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകീട്ട് നാലരയോടെ വനം-പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കത്തിനൊടുവില്‍ സമീപത്തെ പൂടൂര്‍ പുഴയിലിറങ്ങിയ ആനകള്‍ അരമണിക്കൂറോളം വെള്ളത്തില്‍ കിടന്നു. ശേഷം പുഴയും പാലക്കാട്-ഷൊര്‍ണൂര്‍ ദേശീയപാതയും കടന്ന് പറളിയിലേക്ക് പ്രവേശിച്ചു. പക്ഷേ, മണിക്കൂറുകള്‍ക്കകം ആനകള്‍ വീണ്ടും പുഴ കടന്ന് പാലപ്പൊറ്റയിലേക്ക് തിരികെ എത്തുകയായിരുന്നു. രണ്ട് രാത്രിയും മൂന്ന് പകലും നടത്തിയ പരിശ്രമങ്ങള്‍ ഫലം കാണാതായതോടെ വയനാട്ടില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായം വനം വകുപ്പ് അധികൃതര്‍ തേടിയിട്ടുണ്ട്.
വയനാട് തമ്പാന്മാര് അര്‍ധരാത്രിയോടെ എത്തി ആനയെ പറളി, കണാവല്ലൂര്‍ വഴി അയ്യര്‍മല വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം തുടരുകയാണ്. പറളിയില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരമുണ്ട് മുണ്ടൂരിലെ അയ്യര്‍ മലയിലേക്ക്. ഇതിനിടയില്‍ കണാവല്ലൂര്‍, മുണ്ടൂര്‍ ഭാഗത്തായി ചെറിയ കാടുകളും ഉണ്ടെന്നതിനാല്‍ ഈ വഴിയാകും ആനകളെ തിരികെ കാടുകയറ്റുകയെന്നാണ് അറിയുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT